ന്യൂഡല്‍ഹി: ഹിമാചലിൽ ബിജെപി - കോൺഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. എങ്കിലും ബിജെപി തന്നെ ഭരണം നിലനിർത്തുമെന്നുമാണ് പ്രവചനങ്ങൾ. ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എഎപിക്ക് ഈ മലയോര സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ സാധിച്ചേക്കില്ല എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടികാണിക്കുന്നത്. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്. Also Read: ഫയർ ഫോഴ്‌സും സ്കൂബ ടീമും 'കടക്ക് പുറത്ത്', തപ്പാൻ വിദഗ്ധൻ അലക്സ് തന്നെ, ഗോവ ഗവർണർ കേരളത്തിലെത്തിയപ്പോൾ സംഭവിച്ചത്...
ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് റിപ്പബ്ലിക് പിഎംആർക്യു എക്‌സിറ്റ് പോൾ പ്രവചിച്ചത്. ബിജെപി 34 മുതൽ 39 സീറ്റ് വരെയും കോൺഗ്രസ് 28 മുതൽ 33 വരെ സീറ്റുകളും എഎപി ഒരു സീറ്റും മറ്റുള്ളവൻ ഒന്ന് മുതൽ നാല് വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ടൈസ് നൗ- ഇടിസി എക്സിറ്റ് പോൾ എക്സിറ്റ് ഫലവും ബിജെപിക്ക് അനുകൂലമാണ്. ബിജെപിക്ക് 38 സീറ്റുകൾ ലഭിക്കുമെന്ന് ടൈസ് നൗ- ഇടിസി എക്സിറ്റ് പോൾ പ്രവചനം. 28 സീറ്റുകൾ കോൺഗ്രിനും മറ്റുള്ളവർക്ക് ഒരു സീറ്റ് ലഭിക്കുമെന്നും പ്രവചിക്കുന്നു.
Also Read: 'ഞാൻ വരുമ്പോഴേക്കും മീൻ പൊരിച്ചു വെക്കണം', അമ്മയുടെ കാത്തിരിപ്പിനൊടുവിൽ കണ്ടത് മകൻ മരിച്ച നിലയിൽ
2017ൽ ബിജെപിക്ക് 44 സീറ്റുകളാണ് കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ ഇതിൽ നിന്നും കുറച്ച് കുറയും. റിപബ്ലിക് ടിവി-മാര്‍ക്ക്, ടൈംസ് നൗ-ഇടിജി, ന്യൂസ് എക്‌സ്-ജന്‍കിബാത്ത്, സീന്യൂസ്-ബാര്‍ക്ക് എന്നീ നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും പ്രവചനം ബിജെപിക്ക് അനുകൂലമാണ്. 35 സീറ്റ് നേടുന്നവര്‍ക്ക് സംസ്ഥാനം ഭരിക്കാം. ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരുന്ന എഎപി ആദ്യമായിട്ടാണ് ഹിമാചല്‍ പ്രദേശില്‍ മല്‍സരിച്ചത്. ഹിമാചലിലെ ജനങ്ങൾ എഎപി സന്തോഷിക്കാനുള്ള വക നൽകില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ജയറാം താക്കൂർ പ്രതികരിച്ചിരുന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി ശക്തമായ സർക്കാർ ഉണ്ടാക്കും എന്നും ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലും ബിജെപി തന്നെ ഭരണത്തില്‍ തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി ഇത്തവണ 140 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് സർവ്വെ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും ഔദ്യോഗിക ഫല പ്രഖ്യാപനം ഡിസംബർ എട്ടിനാണ്.
ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് റിപ്പബ്ലിക് പിഎംആർക്യു എക്‌സിറ്റ് പോൾ പ്രവചിച്ചത്. ബിജെപി 34 മുതൽ 39 സീറ്റ് വരെയും കോൺഗ്രസ് 28 മുതൽ 33 വരെ സീറ്റുകളും എഎപി ഒരു സീറ്റും മറ്റുള്ളവൻ ഒന്ന് മുതൽ നാല് വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ടൈസ് നൗ- ഇടിസി എക്സിറ്റ് പോൾ എക്സിറ്റ് ഫലവും ബിജെപിക്ക് അനുകൂലമാണ്. ബിജെപിക്ക് 38 സീറ്റുകൾ ലഭിക്കുമെന്ന് ടൈസ് നൗ- ഇടിസി എക്സിറ്റ് പോൾ പ്രവചനം. 28 സീറ്റുകൾ കോൺഗ്രിനും മറ്റുള്ളവർക്ക് ഒരു സീറ്റ് ലഭിക്കുമെന്നും പ്രവചിക്കുന്നു.
Also Read: 'ഞാൻ വരുമ്പോഴേക്കും മീൻ പൊരിച്ചു വെക്കണം', അമ്മയുടെ കാത്തിരിപ്പിനൊടുവിൽ കണ്ടത് മകൻ മരിച്ച നിലയിൽ
2017ൽ ബിജെപിക്ക് 44 സീറ്റുകളാണ് കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ ഇതിൽ നിന്നും കുറച്ച് കുറയും. റിപബ്ലിക് ടിവി-മാര്‍ക്ക്, ടൈംസ് നൗ-ഇടിജി, ന്യൂസ് എക്‌സ്-ജന്‍കിബാത്ത്, സീന്യൂസ്-ബാര്‍ക്ക് എന്നീ നാല് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും പ്രവചനം ബിജെപിക്ക് അനുകൂലമാണ്. 35 സീറ്റ് നേടുന്നവര്‍ക്ക് സംസ്ഥാനം ഭരിക്കാം. ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരുന്ന എഎപി ആദ്യമായിട്ടാണ് ഹിമാചല്‍ പ്രദേശില്‍ മല്‍സരിച്ചത്. ഹിമാചലിലെ ജനങ്ങൾ എഎപി സന്തോഷിക്കാനുള്ള വക നൽകില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ജയറാം താക്കൂർ പ്രതികരിച്ചിരുന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി ശക്തമായ സർക്കാർ ഉണ്ടാക്കും എന്നും ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലും ബിജെപി തന്നെ ഭരണത്തില്‍ തുടരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി ഇത്തവണ 140 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് സർവ്വെ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും ഔദ്യോഗിക ഫല പ്രഖ്യാപനം ഡിസംബർ എട്ടിനാണ്.