ബെംഗളുരു: കർണ്ണാടകയിലെ കോലാറിൽ സർക്കാർ സ്കൂളിൽ മുസ്ലിം വിദ്യാർത്ഥികൾ നിസ്കരിച്ചതിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ഹെഡ്മിസ്ട്രസിന്റെ അനുമതിയോടെ വിദ്യാർത്ഥികൾ നിസ്കരിച്ചതിനെതിരെയാണ് പ്രതിഷേധം. സംഭവം അറിഞ്ഞെത്തിയ ഹിന്ദു സംഘടനകളുടെ പ്രവർത്തകർ സ്കൂളിനു പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോലാർ ജില്ലാ കളക്ടർ ഉമേഷ് കുമാർ അന്വേഷണം പ്രഖ്യാപിച്ചു. Also Read: 'ധൈര്യമുണ്ടെങ്കിൽ റായ്ബറേലിയിലേക്ക് വരൂ, എനിക്കെതിരെ മത്സരിക്കൂ'; പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് അദിതി സിങ്
വെള്ളിയാഴ്ചകളിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറിയിൽ നിസ്കരിക്കാൻ പ്രധാനാധ്യാപിക അനുമതി നൽകിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. പുറത്തുപോയി നിസ്കരിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു ഇത്. പിന്നീട് തുടർച്ചയായി വിദ്യാർത്ഥികൾ ഇവിടെയാണ് നിസ്കരിച്ചിരുന്നത്.
Also Read: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു
വെള്ളിയാഴ്ച സംഭവം അറിഞ്ഞെത്തിയ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂളിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. സ്കൂളിൽ മതം പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചത്.
Also Read: ഇന്ത്യാ ഗേറ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
സ്കൂൾ തുറന്നതു മുതൽ ഹെഡ്മിസ്ട്രസിന്റെ അനുമതിയോടെ നിസ്കരിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നാണ് പ്രധാനാധ്യാപികയായ ഉമാദേവിയുടെ നിലപാട്. വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരമാണ് നിസ്കരിച്ചതെന്ന് അവർ പറഞ്ഞു.
വെള്ളിയാഴ്ചകളിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറിയിൽ നിസ്കരിക്കാൻ പ്രധാനാധ്യാപിക അനുമതി നൽകിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. പുറത്തുപോയി നിസ്കരിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു ഇത്. പിന്നീട് തുടർച്ചയായി വിദ്യാർത്ഥികൾ ഇവിടെയാണ് നിസ്കരിച്ചിരുന്നത്.
Also Read: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു
വെള്ളിയാഴ്ച സംഭവം അറിഞ്ഞെത്തിയ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂളിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. സ്കൂളിൽ മതം പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചത്.
Also Read: ഇന്ത്യാ ഗേറ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
സ്കൂൾ തുറന്നതു മുതൽ ഹെഡ്മിസ്ട്രസിന്റെ അനുമതിയോടെ നിസ്കരിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നാണ് പ്രധാനാധ്യാപികയായ ഉമാദേവിയുടെ നിലപാട്. വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരമാണ് നിസ്കരിച്ചതെന്ന് അവർ പറഞ്ഞു.