സൂറത്ത്: ഗുജറാത്തിൽ ഗാന്ധി ഘാതകൻ നാഥൂറാം ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. ഞായറാഴ്ച സൂറത്തിലെ ലിംബായത്ത് മേഖലയിലാണ് ആറ് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത്. ഇന്നലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുമഹാസഭാ പ്രവര്‍ത്തകരായ ഹൈരൻ മശ്രു, വാലാ ഭര്‍വാദ്, വിരാൾ മാൽവി, ഹിതേഷ് സോനാര്‍, യോഗേഷ് പട്ടേൽ, മനീഷ് കലാൽ എന്നിവരാണ് അറസ്റ്റിലായത്. സൂറത്ത് പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍കത്തകരെ അറസ്റ്റ് ചെയ്തത്.
പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ചിത്രത്തിന് ആരതി ഉഴിയുകയും മധുരപലഹാര വിതരണം നടത്തിയെന്നും സതീഷ് ശര്‍മ്മ വ്യക്തമാക്കി. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുക, കലാപത്തിന് ശ്രമിക്കുക, സമാധാനാന്തരീക്ഷം തകര്‍ക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭവത്തെ അപലപിച്ച് ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പ്രസ്താവന നടത്തി. ഇതോടൊപ്പം ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസും രംഗത്തെത്തി. 1910 മെയ് 19 ന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിലാണ് ഗോഡ്സെ ജനിച്ചത്.
പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ചിത്രത്തിന് ആരതി ഉഴിയുകയും മധുരപലഹാര വിതരണം നടത്തിയെന്നും സതീഷ് ശര്‍മ്മ വ്യക്തമാക്കി. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുക, കലാപത്തിന് ശ്രമിക്കുക, സമാധാനാന്തരീക്ഷം തകര്‍ക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭവത്തെ അപലപിച്ച് ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പ്രസ്താവന നടത്തി. ഇതോടൊപ്പം ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസും രംഗത്തെത്തി. 1910 മെയ് 19 ന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിലാണ് ഗോഡ്സെ ജനിച്ചത്.