ഗ്വാളിയോര്‍: ഭോപ്പാലിലെ ഹിന്ദുമഹാസഭ ഓഫീസിൽ സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ നീക്കം ചെയ്യാൻ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി. ക്ഷേത്രം വേണ്ട എന്നു പറഞ്ഞാൽ വിഗ്രഹാരാധനയും വേണ്ടെന്നാണ് അര്‍ത്ഥമെന്ന് ഹിന്ദുമഹാസഭ വൈസ് പ്രസിഡന്‍റ് ജയ്വീര്‍ ഭരദ്വാജിന് അയച്ച നോട്ടീസിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശിവ് രാജ് സിങ് വര്‍മ അറിയിച്ചു.
പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധിക്കുകയും ചെയ്തതിലൂടെ ആ സ്ഥലത്തെ ഹിന്ദുമഹാസഭ ക്ഷേത്രമെന്ന് വിശേഷിപ്പിക്കുകയാണെന്ന് നോട്ടീസിൽ പറയുന്നു. ഇത് 2001ലെ ക്ഷേത്രനിര്‍മാണനിയമത്തിന്‍റെ ലംഘനമാണ്. അഞ്ച് ദിവസത്തിനകം സംഭവത്തിൽ വിശദീകരണം നല്‍കാനും പ്രതിമ നീക്കം ചെയ്യാനുമാണ് നിര്‍ദേശം. അല്ലാത്ത പക്ഷം ഗുരുതരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം, സ്വന്തം സ്ഥലത്ത് നിര്‍മാണങ്ങള്‍ നടത്താനുള്ള അവകാശം ഇന്ത്യൻ പൗരന് ഉണ്ടെന്നിരിക്കെ ഹിന്ദുമഹാസഭ നിയമലംഘനം നടത്തിയിട്ടില്ലെന്ന് ജയ് വീര്‍ ഭരദ്വാജ് പ്രതികരിച്ചു. ക്ഷേത്രം നിര്‍മിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ജില്ലാ ഭരണകൂടത്തിന് നല്‍കിയ അപേക്ഷ നിഷേധിക്കപ്പെട്ടതോടെയാണ് ഭോപ്പാലിലെ ഓഫീസിൽ ഗോഡ്സെ പ്രതിമ സ്ഥാപിച്ച് പൂജ ആരംഭിച്ചത്.
പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധിക്കുകയും ചെയ്തതിലൂടെ ആ സ്ഥലത്തെ ഹിന്ദുമഹാസഭ ക്ഷേത്രമെന്ന് വിശേഷിപ്പിക്കുകയാണെന്ന് നോട്ടീസിൽ പറയുന്നു. ഇത് 2001ലെ ക്ഷേത്രനിര്‍മാണനിയമത്തിന്‍റെ ലംഘനമാണ്. അഞ്ച് ദിവസത്തിനകം സംഭവത്തിൽ വിശദീകരണം നല്‍കാനും പ്രതിമ നീക്കം ചെയ്യാനുമാണ് നിര്‍ദേശം. അല്ലാത്ത പക്ഷം ഗുരുതരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം, സ്വന്തം സ്ഥലത്ത് നിര്‍മാണങ്ങള്‍ നടത്താനുള്ള അവകാശം ഇന്ത്യൻ പൗരന് ഉണ്ടെന്നിരിക്കെ ഹിന്ദുമഹാസഭ നിയമലംഘനം നടത്തിയിട്ടില്ലെന്ന് ജയ് വീര്‍ ഭരദ്വാജ് പ്രതികരിച്ചു. ക്ഷേത്രം നിര്‍മിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ജില്ലാ ഭരണകൂടത്തിന് നല്‍കിയ അപേക്ഷ നിഷേധിക്കപ്പെട്ടതോടെയാണ് ഭോപ്പാലിലെ ഓഫീസിൽ ഗോഡ്സെ പ്രതിമ സ്ഥാപിച്ച് പൂജ ആരംഭിച്ചത്.