ന്യൂഡൽഹി: ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസമെന്ന ബിജെപിയുടെ ആവശ്യം തള്ളി നാളെ നാലുമണിയ്ക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയിൽ കോൺഗ്രസ് പാളയത്തിൽ വീണ്ടും പ്രതീക്ഷ. അതേസമയം, നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എംഎൽഎമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.
സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും നാളെ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നുമാണ് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വാക്കുകള്‍. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള എംഎൽമാര്‍ ഉള്‍പ്പെടെ 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ കരന്ത്ലാജെയുടെ വാദം.
ഗവര്‍ണറുടെ നടപടി തെറ്റെന്നു തെളിയിക്കുന്നതാണ് കോടതിവിധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതികരിച്ചു. സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം.
സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും നാളെ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നുമാണ് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വാക്കുകള്‍. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള എംഎൽമാര്‍ ഉള്‍പ്പെടെ 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ കരന്ത്ലാജെയുടെ വാദം.
ഗവര്‍ണറുടെ നടപടി തെറ്റെന്നു തെളിയിക്കുന്നതാണ് കോടതിവിധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതികരിച്ചു. സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം.