ചെന്നൈ: ഗർഭിണിയായ യുവതിക്ക് എച്ച്ഐവി ബാധയുള്ള രക്തം ദാനംചെയ്ത 19കാരൻ ആത്മഹത്യ ചെയ്തു. രാമനാഥപുരം സ്വദേശീയായ യുവാവാണ് ജീവനൊടുക്കിയത്. വീട്ടിൽനിന്നും എലിവിഷം കഴിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മധുരൈ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസമായി യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു. ഞാറാഴ്ച ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് യുവാവ് മരണപ്പെട്ടത്. യുവതിക്ക് നവംബറിൽ രക്തം നൽകവെ എച്ച്ഐവി ബാധയുണ്ടെന്ന് യുവാവിന് അറിയുമായിരുന്നില്ല. ശിവകാശിയിലെ ബ്ലഡ് ബാങ്കിലെ പരിശോധനയിലാണ് എച്ച്ഐവി നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
2016ൽ രക്തദാന ചടങ്ങിൽ യുവാവിന് എച്ച്ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. വിദേശത്ത് ജോലി ആവശ്യത്തിന് പോകാൻ തയ്യാറെടുക്കവെ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതോടെയാണ് യുവതിക്ക് രക്തം നൽകിയ വിവരം പുറത്തായത്.
2016ൽ രക്തദാന ചടങ്ങിൽ യുവാവിന് എച്ച്ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. വിദേശത്ത് ജോലി ആവശ്യത്തിന് പോകാൻ തയ്യാറെടുക്കവെ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതോടെയാണ് യുവതിക്ക് രക്തം നൽകിയ വിവരം പുറത്തായത്.