ആപ്പ്ജില്ല

അയോധ്യയ്ക്ക് പിന്നാലെ 'കൃഷ്ണജന്മഭൂമി'; പള്ളി പൊളിക്കാനുള്ള ഹർജിയിൽ ബിജെപിയ്ക്ക് പങ്കില്ലെന്ന് അമിത് ഷാ

സ്ഥലത്തുണ്ടായിരുന്ന പുരാതന ക്ഷേത്രം തകര്‍ത്ത ശേഷമാണ് പതിനേഴാം നൂറ്റാണ്ടിൽ മഥുരയിലെ ഈദ്ഗാഹ് ഷാഹി പള്ളി സ്ഥാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

Samayam Malayalam 18 Oct 2020, 8:58 am
ന്യൂഡൽഹി: അയോധ്യ മാതൃകയിൽ മഥുരയിൽ സ്ഥിതി ചെയ്യുന്ന മോസ്ക് നീക്കം ചെയ്യണമന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിൽ ബിജെപിയ്ക്കോ കേന്ദ്രസര്‍ക്കാരിനോ പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നത് 'കൃഷ്ണജന്മഭൂമിയാണ്' എന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണ.
Samayam Malayalam Amit Shah
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. Photo: Indiatimes/File


Also Read:
സിസിടിവികൾ കഥ പറയുന്നു; ദൈവത്തിൻ്റെ വിരലടയാളം തേടി അന്വേഷണ ഉദ്യോഗസ്ഥർ

ചില സംഘടനകള്‍ സ്വന്തം നിലയ്ക്കാണ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചതെന്നും സര്‍ക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. "കോടതിയിലോ മറ്റെവിടെയെങ്കിലുമോ ഞങ്ങള്‍ ഇതിൽ കക്ഷിയല്ല. അതുകൊണ്ട് ഇതിൽ പ്രതികരിക്കുന്നത് ഉചിതമായിരിക്കില്ല." അമിത് ഷാ ചാനലിനോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

Also Read: ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത കാലം ചെയ്തു

മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേര്‍ന്നുള്ള മോസ്ക് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കഴിഞ്ഞ ദിവസം ഫയലിൽ സ്വീകരിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ മുഗള്‍ രാജാവായ ഔറംഗസേബിൻ്റെ കാലത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു ഹിന്ദുക്ഷേത്രം തകര്‍ത്ത ശേഷമാണ് അവിടെ മോസ്ക് സ്ഥാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഈ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ നിലപാട് വ്യക്തമാക്കി അമിത് ഷാ രംഗത്തെത്തിയത്.

പള്ളി സ്ഥിതി ചെയ്യുന്നത് അടക്കമുള്ള 13.37 ഏക്കർ സ്ഥലവും ഹിന്ദുസമൂഹത്തിന് അവകാശപ്പെട്ടതാണെന്നും ഇവിടം ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമാണെന്നുമാണ് ഹർജിക്കാരുടെ ആരോപണം. മുൻപ് സിവിൽ കോടതിയെ ഹർജിക്കാർ സമർപ്പിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്