ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അന്വേഷണത്തിനെത്തിയ സിബിഐ സംഘത്തെ തടഞ്ഞ നടപടി നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ശാരദ ചിട്ടിതട്ടിപ്പുകേസിൽ സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കവെയാണ് സംഘം അന്വേഷണത്തിനെത്തിയതെന്നും രാജ്നാഥ് സിങ് പാർലമെൻ്റിൽ പറഞ്ഞു. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണി സൃഷ്ട്രിക്കുന്ന സംഭവമാണ് ഇന്നലെ നടന്നത്. സിബിഐ നിരവധി തവണ പോലീസ് കമ്മീഷണറോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഇതു ഹാജരാകാൻ തയ്യാറായിട്ടില്ല. ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാദി ചീഫ് സെക്രട്ടറിയിൽ നിന്നും ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊൽക്കത്തയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ 2 മണി വരെ നിർത്തിവെച്ചു.
കൊൽക്കത്തയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ 2 മണി വരെ നിർത്തിവെച്ചു.