ആപ്പ്ജില്ല

ഇന്ത്യന്‍ യുവാവിനും പാക് യുവതിക്കും വിവാഹത്തിന് കേന്ദ്രത്തിന്‍റെ സഹായം

വിസ പ്രശ്‍നം പരിഹരിക്കാന്‍ ഇടപെടുമെന്ന് ആഭ്യന്തര മന്ത്രാലയം

TNN 14 Jul 2017, 4:42 pm
ലക്നൗ: ഇന്ത്യന്‍ യുവാവിനും പാക് യുവതിക്കും വിവാഹം കഴിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ കറാച്ചി സ്വദേശി സാദിയ മെഹ്‍റാനും ലക്നൗക്കാരനായ സയദ് ഷരീഖ് ഹഷ്‍മിക്കുമാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ സഹായം ലഭിക്കുക.
Samayam Malayalam home ministry offers to help unite lucknow boy karachi girl
ഇന്ത്യന്‍ യുവാവിനും പാക് യുവതിക്കും വിവാഹത്തിന് കേന്ദ്രത്തിന്‍റെ സഹായം


ഇരുവരുടെയും വിവാഹം ഓഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ സാദിയയുടെ വിസാ അപേക്ഷ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രണ്ടു തവണ നിഷേധിച്ചതിനെത്തുടര്‍ന്ന് വിവാഹം നടത്തുന്ന കാര്യം സംശയത്തിലായിരുന്നു. വിവാഹം നീട്ടിവെക്കേണ്ടിവരുമോ എന്ന സംശയംപോലും ഇരു കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നു.

എന്നാല്‍ ഇരുവരെയും ഒരുമിപ്പിക്കുന്നതിനുവേണ്ട സഹായം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവരികയായിരുന്നു. വിസ പ്രശ്‍നം പരിഹരിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മരുന്നിന്‍റെ മൊത്തക്കച്ചവടക്കാരനായ ഹഷ്‍മിയുടെ അകന്ന ബന്ധുവാണ് സാദിയ. അഞ്ച് തവണ ഇന്ത്യ സന്തര്‍ശിച്ചിട്ടുള്ള സാദിയ അവസാനമായി 2012ല്‍ ഇന്ത്യയിലെത്തിയപ്പോളാണ് ഇരു കുടുംബങ്ങളും ചേര്‍ന്ന് ഇവരുടെ വിവാഹം നിശ്ചയിച്ചത്. താന്‍ ഇന്ത്യയെ സ്നേഹിക്കുന്നെന്നും ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനാണ് തനിക്ക് ആഗ്രഹമെന്നും സാദിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

Home ministry offers to help unite Lucknow boy, Karachi girl

Hope has rekindled for the marriage of Lucknow boy Syed Shariq Hashmi and Karachi-based girl Sadia Mehran.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്