ആപ്പ്ജില്ല

അമിത് ഷാ ബംഗാളിലേക്ക്? ക്രമസമാധാനം തകർന്നെന്ന് ഗവർണർ, ഇടപെടൽ ശക്തമാക്കി കേന്ദ്രം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ഗവർണറുടെ റിപ്പോർട്ട്

Samayam Malayalam 11 Dec 2020, 3:54 pm
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും സംഘവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലേറ് നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി. ഗവർണർ ജഗ്‌ദീപ് ധൻഖർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
Samayam Malayalam ആക്രമിക്കപ്പെട്ട വാഹനം. Photo: TOI
ആക്രമിക്കപ്പെട്ട വാഹനം. Photo: TOI


Also Read: കല്ലെറിഞ്ഞവനെ പിടിക്കാൻ അമിത് ഷാ; അന്വേഷണത്തിന് ഉത്തരവിട്ടു, ഗവർണറോട് റിപ്പോർട്ട് തേടി

തിങ്കളാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും സമൻസ് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 19,20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ഗവർണർ റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്ന നിലയിലാണെന്നും വ്യക്തമാക്കിയാണ് ഗവർണർ റിപ്പോർട്ട് നൽകിയത്. തൻ്റെ ഭരണ നിർവഹണ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഗവർണർ പറഞ്ഞു.

അതേസമയം, ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കിയത് വിവാദമായി. നഡ്ഡയുടെ സന്ദർശനത്തിലെ സുരക്ഷാ വിഴ്‌ചയുണ്ടായെന്ന് വ്യക്തമാക്കി ദിലീപ് ഘോഷ് അമിത് ഷായ്‌ക്ക് കത്തയച്ചിരുന്നു.

Also Read: അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; അഞ്ച് പാക് സൈനികരെ വധിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെത്തിയ ജെപി നദ്ദ, കൈലാഷ് വിജയവർഗീയ എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെയാണ് വ്യാഴാഴ്‌ച കല്ലേറ് ഉണ്ടായത്. തങ്ങളുടെ കാറുകൾ ആക്രമിക്കപ്പെട്ടെന്ന് സൗത്ത് 24 പർഗാനാസിൽ സംസാരിക്കവെ ജെപി നദ്ദ പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്തതിനാൽ താൻ സുരക്ഷിതനാണ്. പശ്ചിമ ബംഗാളിലെ ഈ അധാർമ്മികതയുടെയും അസഹിഷ്ണുതയുടെയും അവസ്ഥ അവസാനിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മുകുൾ റോയിക്കും കൈലാഷ് വിജയവർഗിയയ്ക്കും പരിക്കേറ്റെന്നും ഇത് ജനാധിപത്യത്തിന് നാണക്കേടാണെന്നും ജെപി നദ്ദ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്