ആപ്പ്ജില്ല

മുംബൈയിലെ ആശുപത്രിയിൽ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾക്കൊപ്പം രോ​ഗികൾ കഴിഞ്ഞത് ഒരുരാത്രി

കൊവിഡ്- 19 ബാധ സ്ഥിരീകരിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റാതെ വാർഡുകളിൽ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാർ. കൊവിഡ് പരിശോധന ഫലത്തിനായി ആശുപത്രിയിൽ കാത്തിരിക്കേണ്ടിവന്ന ഹൃദ്യോ​ഗിയായ ഒരാളാണ് ഒരുരാത്രി മുഴുവനും മൃതദേഹങ്ങൾക്ക് നടുവില്‍ കഴിച്ചുകൂട്ടേണ്ടി വന്നതോടെ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്.

Samayam Malayalam 25 Apr 2020, 5:14 pm
മുംബൈ: രാജ്യമെമ്പാടും കൊറോണ വൈറസിനെതിരെ പൊരുതുമ്പോൾ മുംബൈയിലെ ആശുപത്രിയിൽനിന്ന് പുറത്തുവരുന്നത് അധികൃതരുടെ ഞെട്ടിക്കുന്ന അനാസ്ഥ. കൊവിഡ്- 19 ബാധ സ്ഥിരീകരിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റാതെ ആശുപത്രി ജീവനക്കാർ വാർഡുകളിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ആശങ്കയിലായ മറ്റ് രോഗികൾ ഉദ്യോഗസ്ഥരെ വിവമറിയിക്കുകയും മൃതദേഹങ്ങൾ മാറ്റാനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Samayam Malayalam hospital staff left dead bodies of patients who tested positive for covid 19
മുംബൈയിലെ ആശുപത്രിയിൽ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾക്കൊപ്പം രോ​ഗികൾ കഴിഞ്ഞത് ഒരുരാത്രി


മുംബൈയിലെ കൂപ്പർ ആശുപത്രിയിലെ ജീവനക്കാരാണ് കൊറോണ വൈറസ് ഭീതിയെ തുടർന്ന് അഞ്ചോളം മൃതദേഹങ്ങൾ വാർഡിലും വാരാന്തയിലുമായി ഉപേക്ഷിച്ചത്. ഇതോടെ മറ്റ് അസുഖങ്ങൾക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ ആശങ്കയിലായി. മൃതദേഹങ്ങൾ മാറ്റണമെന്ന് നിരവധി തവണ രോഗികൾ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ ആവശ്യം ആശുപത്രി അധികൃതർ പൂർണമായും നിരസിക്കുകയായിരുന്നു.

Also Read: രാജ്യത്ത് മെയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗണോ? റിപ്പോർട്ടുകൾ നൽകുന്ന സൂചന

കൊവിഡ് പരിശോധന ഫലത്തിനായി ആശുപത്രിയിൽ കാത്തിരിക്കേണ്ടിവന്ന ഹൃദ്യോഗിയായ ഒരാളാണ് ഒരുരാത്രി മുഴുവനും മൃതദേഹങ്ങൾക്ക് നടുവില്‍ കഴിച്ചുകൂട്ടേണ്ടി വന്നതോടെ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇയാൾ മൃതദേഹങ്ങൾ അലസമായി ഉപേക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഈ ദൃശ്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് അധികൃതർ മാറ്റിയതെന്ന് ചികിത്സയിലുള്ള മറ്റ് രോഗികൾ പറയുന്നു.

അതേസമയം, കൊറോണ വൈറസ് പടരുമെന്ന ഭീതിയുള്ളതിനാല്‍ മൃതദേഹങ്ങൾ പൊതിഞ്ഞ് മോർച്ചറിയിലേക്ക് മാറ്റാൻ ജീവനക്കാർ വിസമ്മതിക്കുകായിരുന്നുവെന്നും ഇതോടെ മൃതദേഹങ്ങൾ വാർഡിൽതന്നെ സൂക്ഷിച്ചുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തിൽ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്