ഹൈദരാബാദ്: കൊവിഡ് ബാധിതയായ യുവതിയ്ക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്സി) ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർക്കും സൂപ്രണ്ടിനും സസ്പെൻഷൻ. ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിച്ച സംഭവത്തിലാണ് നടപടി. തെലങ്കാനയിലെ നാഗർകുർനൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ സിഎച്ച്സിയിലെ സൂപ്രണ്ടിനെയും ഡോക്ടറെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. ചികിത്സതേടിയെത്തിയ യുവതിയോട് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടർ നിർദേശിച്ചെന്നാണ് പരാതിയെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചായാണ് ദാരുണ സംഭവം നടന്നത്. ഗർഭിണിയായ യുവതി സിഎച്ച്സിയിലെത്തി കൊവിഡ് പരിശോധന നടത്തി. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവിടെ അഡ്മിറ്റ് ചെയ്യാൻ ആകില്ലെന്നും മറ്റ് എവിടെയെങ്കിലും പോകണമെന്നും അധികൃതർ നിർദേശിക്കുകയായിരുന്നു.
Also Read : കൊവിഡ് ബാധിച്ച ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു
തുടർന്ന് ഇവിടെ നിന്ന് പുറത്തിറങ്ങിയ യുവതിയാണ് ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിച്ചത്. ഇതോടെ യുവതിയെയും കുട്ടിയെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുട്ടിയും ഇപ്പോൾ സുഖമായി ഇരിക്കുന്നെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെ ബുധനാഴ്ച അധികൃതർ ഇവർക്കെതിരെ നടപടിയും സ്വീകരിച്ചു.
Also Read : ഒരു സീറ്റ് തരൂ; യോഗിക്കെതിരെ മത്സരിക്കാൻ ഞാൻ തയ്യാർ: കഫീൽ ഖാൻ
ജീവനക്കാരുടേത് കടുത്ത അനാസ്ഥയും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന വൈദ്യ വിധാന പരിഷത്ത് കമ്മീഷണർ ഡോ. കെ. രമേഷ് റെഡ്ഡിയാണ് ആശുപത്രി സൂപ്രണ്ടിനെയും ഡ്യൂട്ടി ഡോക്ടറെയും അടിയന്തര പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തത്. കൊവിഡ് പോസിറ്റീവാണെന്ന കാരണത്താൽ ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ടിവിവിപി കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നാഗർകുർനൂള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Also Read : കൊവിഡ് ബാധിച്ച ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു
തുടർന്ന് ഇവിടെ നിന്ന് പുറത്തിറങ്ങിയ യുവതിയാണ് ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിച്ചത്. ഇതോടെ യുവതിയെയും കുട്ടിയെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുട്ടിയും ഇപ്പോൾ സുഖമായി ഇരിക്കുന്നെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെ ബുധനാഴ്ച അധികൃതർ ഇവർക്കെതിരെ നടപടിയും സ്വീകരിച്ചു.
Also Read : ഒരു സീറ്റ് തരൂ; യോഗിക്കെതിരെ മത്സരിക്കാൻ ഞാൻ തയ്യാർ: കഫീൽ ഖാൻ
ജീവനക്കാരുടേത് കടുത്ത അനാസ്ഥയും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന വൈദ്യ വിധാന പരിഷത്ത് കമ്മീഷണർ ഡോ. കെ. രമേഷ് റെഡ്ഡിയാണ് ആശുപത്രി സൂപ്രണ്ടിനെയും ഡ്യൂട്ടി ഡോക്ടറെയും അടിയന്തര പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തത്. കൊവിഡ് പോസിറ്റീവാണെന്ന കാരണത്താൽ ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ടിവിവിപി കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നാഗർകുർനൂള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.