വലതുപക്ഷ വോട്ടുബാങ്കും ഹിന്ദുത്വ രാഷ്ട്രീയവുമാണ് എക്കാലത്തും ബിജെപിയ്ക്ക് തെരഞ്ഞെടുപ്പുകളിൽ ഇന്ധനം. കേരളമടക്കം ന്യൂനപക്ഷ മതങ്ങൾക്ക് പ്രാമുഖ്യമുള്ള കേന്ദ്രങ്ങളിൽ ബിജെപി മുന്നേറാത്ത കാരണമായി ഇത് വിലയിരുത്തപ്പെടാറുമുണ്ട്. മുസ്ലീം, ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ ബിജെപി പല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇവയൊന്നും വ്യാപകമായി പ്രചാരണത്തിൽ വന്നിട്ടില്ല. ഇതിനിടെ ശ്രദ്ധേയമാകുകയാണ് ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ച യുപിയിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ റാംപൂർ. യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് എതിരാളികളെ ഞെട്ടിച്ച് ബിജെപി സ്ഥാനാർഥി ആകാശ് സക്സേന വൻ വിജയം നേടിയത്. 50 ശതമാനത്തിലധികം മുസ്ലീം വോട്ടർമാരുള്ള മണ്ഡലത്തിൽ 34,36 വോട്ടുകൾക്കാണ് സക്സേന ജയിച്ചത്. ഇതാദ്യമായാണ് മണ്ഡലത്തിൽ ഒരു മുസ്ലീം ഇതര സ്ഥാനാർഥി ജയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ്റെ കുത്തക തകർത്താണ് ബിജെപിയുടെ റെക്കോഡ് വിജയം. വിദ്വേഷ പ്രസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട അസം ഖാൻ നിയമസഭയിൽ നിന്ന് പുറത്തായതോടെയായിരുന്നു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുൻപ് നടന്ന 19 തെരഞ്ഞെടുപ്പുകളിലും മുസ്ലീം ഇതര സ്ഥാനാർഥികളായിരുന്നു മണ്ഡലത്തിൽ നിന്ന് ജയിച്ചത്.
തിരിച്ചടിയ്ക്കു പിന്നിൽ
തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൂറ്റൻ വിജയത്തോടെ അസം ഖാൻ യുഗം അവസാനിച്ചു എന്നു വരെ റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ബിജെപിയുടെ മുന്നേറ്റം തള്ളിക്കളയാനാകില്ലെങ്കിലും പല വസ്തുതകളും വിലയിരുത്തേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ച് വട്ടവും എസ്പിയ്ക്കു പിന്നിൽ അടിയുറച്ചു നിന്ന മണ്ഡലമാണ് റാംപൂർ. 2002നു ശേഷം സമാജ് വാദി പാർട്ടി മണ്ഡലത്തിൽ പരാജയം രുചിച്ചിട്ടില്ല. എന്നാൽ ഡിസംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ 34 ശതമാനം മാത്രമായിരുന്നു പോളിങ്. വോട്ടെണ്ണലിൻ്റെ 18-ാം റൗണ്ട് വരെ നേരിയ ലീഡ് മാത്രമുണ്ടായിരുന്ന അസംഖാനെ മറികടന്ന് മുന്നേറിയ ബിജെപി സ്ഥാനാർഥി പിന്നീടുള്ള റൗണ്ടുകളിൽ റെക്കോഡ് ലീഡ് നേടുകയായിരുന്നു. തുടർന്ന് ഭാരിച്ച മുഖവുമായി അസം ഖാൻ വോട്ടെണ്ണൽ കേന്ദ്രം വിട്ടു. "ഇവിടെ തെരഞ്ഞെടുപ്പ് നടന്നില്ല. ന്യൂനപക്ഷ മേഖലകളിലെ 252 ബൂത്തുകളിലും പോലീസ് വോട്ടർമാരെ ബൂത്തിലെത്താൻ അനുവദിച്ചില്ല. ഇവിടങ്ങളിൽ 20 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഈ നേട്ടത്തിന് പോലീസിന് നന്ദി പറയണം." അസം ഖാൻ പ്രതികരിച്ചു. ഭരണഘടനാവകാശം വിനിയോഗിക്കാൻ പോലീസ് ജനങ്ങളെ അനുവദിച്ചില്ലെന്ന് അസം ഖാൻ കുറ്റപ്പെടുത്തി.
മണ്ഡലത്തിലെ പല ബൂത്തുകളിലും പോലീസ് വോട്ടർമാരെ തടഞ്ഞെന്നും ജനങ്ങളെ തല്ലിച്ചതച്ചെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ നിന്ന് വോട്ടർമാരെ തടയാൻ പോലീസ് കഴിയാവുന്നത്ര ശ്രമിച്ചെന്നാണ് ആരോപണം.
അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കടുത്ത ആരോപണങ്ങളുമായി എസ് പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ബിജെപി വോട്ടർമാരെ മാത്രം പോളിങ് ബൂത്തിൽ എത്തിക്കുന്ന തരത്തിലായിരുന്നു പോലീസിൻ്റെയും സർക്കാരിൻ്റെയും പ്രവർത്തനം എന്നായിരുന്നു അഖിലേഷ് യാദവിൻ്റെ ആരോപണം. എന്നാൽ റാംപൂർ ജില്ലാ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. "ആരെയാണ് വിശ്വസിക്കേണ്ടത്? തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കില്ല എന്നാണോ?" അഖിലേഷ് ചോദിച്ചു. എന്നാൽ ഉത്തർ പ്രദേശ് സർക്കാരും ജില്ലാ ഭരണകൂടവും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ സ്വതന്ത്രവും സുതാര്യവുമായിരുന്നു എന്ന് അവർ വിശദീകരിച്ചു.
അസം ഖാൻ ചരിത്രത്തിലേയ്ക്ക്?
അതേസമയം, സ്വാതന്ത്ര്യത്തിനു മുൻപു മുതൽ പ്രദേശത്ത് പ്രബലമായ കുടുംബത്തിൽ നിന്നുള്ള അസം ഖാൻ്റെ പരാജയം യുപി രാഷ്ട്രീയത്തിലെ നാഴികക്കല്ലാണ്. റാംപൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ 45 വർഷമായി അസം ഖാൻ്റെ സ്വാധഈനമാണ്. പത്ത് തവണ അദ്ദേഹം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ഒരിക്കൽ പത്നി തസ്നിൻ ഫാത്തിമയെയും ഉപതരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. എന്നാൽ യോഗി ആദിത്യനാഥ് യുപി ഭരണം ഏറ്റെടുത്തതിനു പിന്നാലെ അസം ഖാന് പിന്നീടുള്ള കാലം അത്ര സുഗമമായിരുന്നില്ല. ആത്മഹത്യ ഇസ്ലാമിൽ അനുവദനീയമല്ലെന്നും അതുകൊണ്ടൊണ് താൻ അതിനു മുതിരാത്തതെന്നും തെരഞ്ഞെടുപ്പ് കാലത്ത് അസം ഖാൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ചന്ദ്രശേഖർ ആസാദിൻ്റെ സഹായത്തോടെ ദളിത് വോട്ടർമാരുടെ പിന്തുണയും എസ് പി ഉറപ്പാക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷമാണ് ബിജെപിയുടെ അട്ടിമറി വിജയം.
തിരിച്ചടിയ്ക്കു പിന്നിൽ
തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൂറ്റൻ വിജയത്തോടെ അസം ഖാൻ യുഗം അവസാനിച്ചു എന്നു വരെ റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ബിജെപിയുടെ മുന്നേറ്റം തള്ളിക്കളയാനാകില്ലെങ്കിലും പല വസ്തുതകളും വിലയിരുത്തേണ്ടതുണ്ട്.
കഴിഞ്ഞ അഞ്ച് വട്ടവും എസ്പിയ്ക്കു പിന്നിൽ അടിയുറച്ചു നിന്ന മണ്ഡലമാണ് റാംപൂർ. 2002നു ശേഷം സമാജ് വാദി പാർട്ടി മണ്ഡലത്തിൽ പരാജയം രുചിച്ചിട്ടില്ല. എന്നാൽ ഡിസംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ 34 ശതമാനം മാത്രമായിരുന്നു പോളിങ്. വോട്ടെണ്ണലിൻ്റെ 18-ാം റൗണ്ട് വരെ നേരിയ ലീഡ് മാത്രമുണ്ടായിരുന്ന അസംഖാനെ മറികടന്ന് മുന്നേറിയ ബിജെപി സ്ഥാനാർഥി പിന്നീടുള്ള റൗണ്ടുകളിൽ റെക്കോഡ് ലീഡ് നേടുകയായിരുന്നു. തുടർന്ന് ഭാരിച്ച മുഖവുമായി അസം ഖാൻ വോട്ടെണ്ണൽ കേന്ദ്രം വിട്ടു. "ഇവിടെ തെരഞ്ഞെടുപ്പ് നടന്നില്ല. ന്യൂനപക്ഷ മേഖലകളിലെ 252 ബൂത്തുകളിലും പോലീസ് വോട്ടർമാരെ ബൂത്തിലെത്താൻ അനുവദിച്ചില്ല. ഇവിടങ്ങളിൽ 20 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഈ നേട്ടത്തിന് പോലീസിന് നന്ദി പറയണം." അസം ഖാൻ പ്രതികരിച്ചു. ഭരണഘടനാവകാശം വിനിയോഗിക്കാൻ പോലീസ് ജനങ്ങളെ അനുവദിച്ചില്ലെന്ന് അസം ഖാൻ കുറ്റപ്പെടുത്തി.
മണ്ഡലത്തിലെ പല ബൂത്തുകളിലും പോലീസ് വോട്ടർമാരെ തടഞ്ഞെന്നും ജനങ്ങളെ തല്ലിച്ചതച്ചെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ നിന്ന് വോട്ടർമാരെ തടയാൻ പോലീസ് കഴിയാവുന്നത്ര ശ്രമിച്ചെന്നാണ് ആരോപണം.
അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കടുത്ത ആരോപണങ്ങളുമായി എസ് പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ബിജെപി വോട്ടർമാരെ മാത്രം പോളിങ് ബൂത്തിൽ എത്തിക്കുന്ന തരത്തിലായിരുന്നു പോലീസിൻ്റെയും സർക്കാരിൻ്റെയും പ്രവർത്തനം എന്നായിരുന്നു അഖിലേഷ് യാദവിൻ്റെ ആരോപണം. എന്നാൽ റാംപൂർ ജില്ലാ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. "ആരെയാണ് വിശ്വസിക്കേണ്ടത്? തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടിയെടുക്കില്ല എന്നാണോ?" അഖിലേഷ് ചോദിച്ചു. എന്നാൽ ഉത്തർ പ്രദേശ് സർക്കാരും ജില്ലാ ഭരണകൂടവും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ സ്വതന്ത്രവും സുതാര്യവുമായിരുന്നു എന്ന് അവർ വിശദീകരിച്ചു.
അസം ഖാൻ ചരിത്രത്തിലേയ്ക്ക്?
അതേസമയം, സ്വാതന്ത്ര്യത്തിനു മുൻപു മുതൽ പ്രദേശത്ത് പ്രബലമായ കുടുംബത്തിൽ നിന്നുള്ള അസം ഖാൻ്റെ പരാജയം യുപി രാഷ്ട്രീയത്തിലെ നാഴികക്കല്ലാണ്. റാംപൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ 45 വർഷമായി അസം ഖാൻ്റെ സ്വാധഈനമാണ്. പത്ത് തവണ അദ്ദേഹം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ഒരിക്കൽ പത്നി തസ്നിൻ ഫാത്തിമയെയും ഉപതരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. എന്നാൽ യോഗി ആദിത്യനാഥ് യുപി ഭരണം ഏറ്റെടുത്തതിനു പിന്നാലെ അസം ഖാന് പിന്നീടുള്ള കാലം അത്ര സുഗമമായിരുന്നില്ല. ആത്മഹത്യ ഇസ്ലാമിൽ അനുവദനീയമല്ലെന്നും അതുകൊണ്ടൊണ് താൻ അതിനു മുതിരാത്തതെന്നും തെരഞ്ഞെടുപ്പ് കാലത്ത് അസം ഖാൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ചന്ദ്രശേഖർ ആസാദിൻ്റെ സഹായത്തോടെ ദളിത് വോട്ടർമാരുടെ പിന്തുണയും എസ് പി ഉറപ്പാക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷമാണ് ബിജെപിയുടെ അട്ടിമറി വിജയം.