മുംബൈ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; കൂറ്റന്‍ തീപിടിത്തം
മുംബൈയിലെ വ്യവസായ മേഖലയിൽ ഫാക്ടറിക്ക് തീപിടിച്ചു. കെമിക്കൽ ഫാക്ടറി കെട്ടിടത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ തീ വ്യാപിച്ചു. അഗ്നിശമന സേന യൂണിറ്റുകൾ തീയണയ്ക്കാൻ പരിശ്രമിക്കുകയാണ്. എംഐഡിസി മേഖലയിലാണ് അഗ്നിബാധയുണ്ടായ ഫാക്ടറി
Samayam Malayalam 18 Feb 2020, 3:54 pm
മുംബൈ: മഹാരാഷ്ട്ര ദോംബിവ്‍ലിയിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‍മെന്‍റ്‍ കോര്‍പറേഷന്‍ (MIDC) മേഖലയില്‍ രാസവസ്‍തു നിര്‍മ്മാണ ഫാക്ടറിയില്‍ കൂറ്റന്‍ തീപിടിത്തം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉച്ചയ്‍ക്ക് ഒരു മണിയോട് അടുത്തായിരുന്നു തീപിടിത്തം.
കഴിഞ്ഞ ദിവസം മുംബൈ മസഗോണിലെ ജിഎസ്‍ടി ഭവനിലും തീപിടിച്ചിരുന്നു. വന്‍ തീപിടിത്തമാണ് എട്ട് നിലകളുള്ള കെട്ടിടത്തില്‍ ഉണ്ടായത്. ഇവിടെയും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
മെട്രോപൊളിറ്റിന്‍ എക്സിംച് ലിമിറ്റഡ് എന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. നാല് അഗ്നിശമനസേന യൂണിറ്റുകള്‍ തീയണയ്‍ക്കാന്‍ എത്തിയിട്ടുണ്ട്. ഫാക്ടറിയ്ക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടായത് തീപിടിത്തം വ്യാപിക്കാന്‍ കാരണമായി.
കടുത്ത പുകയും തീനാളങ്ങളും ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ത്ത് ഉയരുകയാണ്. കിലോമീറ്ററുകള്‍ അകലെ നിന്നും കൂറ്റന്‍ തീപിടിത്തം കാണാം. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ലെന്ന് അഗ്നിശമനസേന വിഭാഗം മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
മസഗോണില്‍ ജിഎസ്‍ടി ഭവന്‍ കെട്ടിടം ഇന്നലെ തീപിടിച്ചതും സമാനമായിരുന്നു. എട്ടാം നിലയില്‍ പടര്‍ന്ന തീ കെട്ടിടത്തിന്‍റെ മുകള്‍ നില മുഴുവന്‍ വ്യാപിച്ചു. മുഴുവന്‍ ജീവനക്കാരെയും പരിക്കേല്‍ക്കാതെ സമയോചിതമായി രക്ഷിച്ചു.
കഴിഞ്ഞ ദിവസം മുംബൈ മസഗോണിലെ ജിഎസ്‍ടി ഭവനിലും തീപിടിച്ചിരുന്നു. വന്‍ തീപിടിത്തമാണ് എട്ട് നിലകളുള്ള കെട്ടിടത്തില്‍ ഉണ്ടായത്. ഇവിടെയും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
മെട്രോപൊളിറ്റിന്‍ എക്സിംച് ലിമിറ്റഡ് എന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. നാല് അഗ്നിശമനസേന യൂണിറ്റുകള്‍ തീയണയ്‍ക്കാന്‍ എത്തിയിട്ടുണ്ട്. ഫാക്ടറിയ്ക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടായത് തീപിടിത്തം വ്യാപിക്കാന്‍ കാരണമായി.
കടുത്ത പുകയും തീനാളങ്ങളും ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ത്ത് ഉയരുകയാണ്. കിലോമീറ്ററുകള്‍ അകലെ നിന്നും കൂറ്റന്‍ തീപിടിത്തം കാണാം. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ലെന്ന് അഗ്നിശമനസേന വിഭാഗം മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
മസഗോണില്‍ ജിഎസ്‍ടി ഭവന്‍ കെട്ടിടം ഇന്നലെ തീപിടിച്ചതും സമാനമായിരുന്നു. എട്ടാം നിലയില്‍ പടര്‍ന്ന തീ കെട്ടിടത്തിന്‍റെ മുകള്‍ നില മുഴുവന്‍ വ്യാപിച്ചു. മുഴുവന്‍ ജീവനക്കാരെയും പരിക്കേല്‍ക്കാതെ സമയോചിതമായി രക്ഷിച്ചു.