കോൺഗ്രസ് അധ്യക്ഷനാകാൻ താൽപ്പര്യമില്ലെന്ന് കമൽനാഥ്
കോൺഗ്രസ് അധ്യക്ഷനാകാൻ താൽപ്പര്യമില്ലെന്ന് കമൽനാഥിൻ്റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൽപ്പര്യമില്ലെന്നും നവരാത്രി ആശംസകൾ നേരാനാണ് ഡൽഹിയിൽ എത്തിയതെന്നും അദ്ദേഹം.
Samayam Malayalam | 26 Sept 2022, 9:27 pm
ഹൈലൈറ്റ്:
- കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൽപ്പര്യമില്ലെന്ന് കമൽനാഥ്.
- 'നവരാത്രി ആശംസകൾ നേരാനാണ് ഡൽഹിയിൽ എത്തിയത്'.
- മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൽപ്പര്യമില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ്. നവരാത്രി ആശംസകൾ നേരാനാണ് ഡൽഹിയിൽ എത്തിയതെന്നു കമൽനാഥ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. രാജസ്ഥാനിൽ ഉടലെടുത്ത പ്രതിസന്ധിയെ തുടർന്ന് ഹൈക്കമാൻഡ് കമൽനാഥിനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള അശോക് ഗെഹ്ലോട്ടിൻ്റെ സാധ്യത മങ്ങിയതോടെ കമൽനാഥിനെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ, രാജസ്ഥാനിലെ പ്രതിസന്ധിയെ തുടർന്ന് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രാജസ്ഥാനിലെ എംഎൽഎമാരുടെ യോഗം അച്ചടക്കലംഘനമാണെന്ന് അജയ് മാക്കൻ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. കോൺഗ്രസ് ഇതുവരെ കാണാത്ത സംഭവങ്ങളാണ് ജയ്പൂരിൽ നടന്നത്. സംസ്ഥാനത്തെ സാഹചര്യം കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചുവെന്നും അജയ് മാക്കൻ വ്യക്തമാക്കി.
രാജസ്ഥാനിലെ എംഎൽഎമാരുടെ നടപടിയിൽ അശോക് ഗെഹ്ലോട്ട് മല്ലികാർജുൻ ഖാർഗെയുമായി ജയ്പൂരിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖേദം പ്രകടിപ്പിച്ചു. നാടകീയനീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഖേദപ്രകടനവുമായി ഗെഹ്ലോട്ടു രംഗത്തെത്തിയത്. ഗെഹ്ലോട്ടിൻ്റെ അറിവില്ലാതെ എംഎൽഎമാരുടെ ഭാഗത്തുനിന്നു നീക്കം ഉണ്ടാകില്ലെന്നു ഖാർഗെ അദ്ദേഹത്തെ അറിയിച്ചുവെന്നും റിപ്പോർട്ടുണ്ട്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിലേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നുവെന്ന സൂചനകൾ ഉയർന്നതിനു പിന്നാലെയാണ് എംഎൽഎമാരുടെ ഭാഗത്തുനിന്നും അസാധാരണ നീക്കം ഉണ്ടായത്. 2020 ൽ ബിജെപിയുമായി കൈകോർത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ സച്ചിൻ ശ്രമം നടത്തിയെന്നു ആരോപിച്ചായിരുന്നു 90 എംഎൽഎമാരുടെ നീക്കം ഉണ്ടായത്.
Read Latest National News and Malayalam News
അതിനിടെ, രാജസ്ഥാനിലെ പ്രതിസന്ധിയെ തുടർന്ന് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രാജസ്ഥാനിലെ എംഎൽഎമാരുടെ യോഗം അച്ചടക്കലംഘനമാണെന്ന് അജയ് മാക്കൻ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. കോൺഗ്രസ് ഇതുവരെ കാണാത്ത സംഭവങ്ങളാണ് ജയ്പൂരിൽ നടന്നത്. സംസ്ഥാനത്തെ സാഹചര്യം കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചുവെന്നും അജയ് മാക്കൻ വ്യക്തമാക്കി.
രാജസ്ഥാനിലെ എംഎൽഎമാരുടെ നടപടിയിൽ അശോക് ഗെഹ്ലോട്ട് മല്ലികാർജുൻ ഖാർഗെയുമായി ജയ്പൂരിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖേദം പ്രകടിപ്പിച്ചു. നാടകീയനീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഖേദപ്രകടനവുമായി ഗെഹ്ലോട്ടു രംഗത്തെത്തിയത്. ഗെഹ്ലോട്ടിൻ്റെ അറിവില്ലാതെ എംഎൽഎമാരുടെ ഭാഗത്തുനിന്നു നീക്കം ഉണ്ടാകില്ലെന്നു ഖാർഗെ അദ്ദേഹത്തെ അറിയിച്ചുവെന്നും റിപ്പോർട്ടുണ്ട്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിലേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നുവെന്ന സൂചനകൾ ഉയർന്നതിനു പിന്നാലെയാണ് എംഎൽഎമാരുടെ ഭാഗത്തുനിന്നും അസാധാരണ നീക്കം ഉണ്ടായത്. 2020 ൽ ബിജെപിയുമായി കൈകോർത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ സച്ചിൻ ശ്രമം നടത്തിയെന്നു ആരോപിച്ചായിരുന്നു 90 എംഎൽഎമാരുടെ നീക്കം ഉണ്ടായത്.
Read Latest National News and Malayalam News