ന്യൂഡൽഹി: രാജ്യത്ത് തൂക്കു മന്ത്രിസഭ അധികാരത്തിൽ വരണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവും ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുമായ ജഗൻമോഗൻ റെഡ്ഡി. ഒരു രാഷ്ട്രീയ പാർട്ടിക്കും 250ൽ കൂടുതൽ സീറ്റുകൾ ലഭിക്കരുതെന്നായിരുന്നു തന്റെ പ്രാർത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി. തുക്കുമന്ത്രിസഭ വരണമെന്നായിരുന്നു തന്റെ പ്രാർത്ഥന. അങ്ങനെ വന്നാൽ മാത്രമേ പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യം ലഭിക്കൂ. ഒരു പാർട്ടിയും 250ൽ അധികം സീറ്റുകൾ നേടരുതെന്ന് പ്രാർത്ഥിച്ചിരുന്നുവെന്നും ജഗൻമോഗൻ ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേന്ദ്രത്തിൽ തൂക്കു മന്ത്രസഭ വരുമെന്ന് ജഗൻമോഹൻ റെഡ്ഡി പ്രവചിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസും ചന്ദ്രശേഖര റാവുവിന്റെ ടിആർഎസും മന്ത്രിസഭാ രൂപീകരണത്തിന് നിർണ്ണായക ശക്തിയാകുമെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞിരുന്നു.
കേന്ദ്രത്തിൽ തൂക്കു മന്ത്രസഭ വരുമെന്ന് ജഗൻമോഹൻ റെഡ്ഡി പ്രവചിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസും ചന്ദ്രശേഖര റാവുവിന്റെ ടിആർഎസും മന്ത്രിസഭാ രൂപീകരണത്തിന് നിർണ്ണായക ശക്തിയാകുമെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞിരുന്നു.