ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയാണെന്ന് ബിഎസ് യെദ്യൂരപ്പ. സർക്കാരിന്‍റെ രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിൽ വെച്ചായിരുന്നു രാജി പ്രഖ്യാപനം. ഗവർണറെ കണ്ട് രാജി വയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിനിടെ യെദ്യൂരപ്പ വിതുമ്പി കരഞ്ഞു.
Also Read : 2024ൽ മോദിയ്ക്കെതിരെ മമത? നിർണായക കൂടിക്കാഴ്ചകൾക്കായി ഡൽഹിയിലേയ്ക്ക്; രണ്ടും കൽപിച്ച് പ്രതിപക്ഷം
അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്നും യെദ്യൂരപ്പ നേരത്തെ പറഞ്ഞിരുന്നു.
'അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ എന്നോട് കേന്ദ്രമന്ത്രിയാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ കര്‍ണാടകത്തില്‍ തന്നെ തുടരുകയാണെന്ന് അറിയിച്ചു. സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ എല്ലാക്കാലവും എനിക്ക് അഗ്നിപരീക്ഷയായിരുന്നു' യെദ്യൂരപ്പ പറഞ്ഞു.
യെദ്യൂരപ്പയുടെ പകരക്കാരനായി ആരാകും മുഖ്യമന്ത്രിസ്ഥാനത്തെത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വമാകും തീരുമാനമെടുക്കുക.