ന്യഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി ബി എസ് ധനോവ ഇന്ന് വിളിച്ച പത്രസമ്മേളനത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയിൽ ഒരു കാര്യം അദ്ദേഹം പറഞ്ഞു - "തുടര്‍ന്നു കൊണ്ടിരിക്കുന്ന ഓപ്പറേഷനുകളെപ്പറ്റി ഞാനൊന്നും പറയില്ല." ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ കടന്നു പറന്നതും ബാലകോട്ടിലെ ഭീകരകേന്ദ്രം ലക്ഷ്യമാക്കി ബോംബാക്രമണം നടത്തിയതും സംബന്ധിച്ചായിരുന്നു മിക്ക ചോദ്യങ്ങളും. പാക് പിടിയിലായ ഇന്ത്യൻ വിങ് കമാൻഡര്‍ അഭിനന്ദനെ കൈമാറിയതോടെ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിൽ അയവു വന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അതിര്‍ത്തിയിൽ പലയിടത്തും അതിനു ശേഷവും ഷെല്ലാക്രമണങ്ങള്‍ ഉണ്ടായി. ഇതിനിടയിലാണ് വ്യോമസേനാ മേധാവി "ഇപ്പോഴും തുടരുന്ന ഓപ്പറേഷനുകളെ" പറ്റി പരാമര്‍ശിച്ചത്. പാക്കിസഥാനിലെ ഇന്ത്യൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ ബാലകോട്ടിനു ശേഷം അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് വ്യോമസേനാ മേധാവിയുടെ വാക്കുകളിലുള്ളതെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ പഴക്കമേറിയ മിഗ് 21 ബൈസൺ വിമാനങ്ങള്‍ കൂടുതൽ ആധുനികമായ പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്കെതിരെ ഉപയോഗിച്ചതു സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹം അത് പറഞ്ഞത്.
"ഇപ്പോഴും തുടരുന്ന ഓപ്പറേഷനുകളെപ്പറ്റി ഞാൻ സംസാരിക്കില്ല... പക്ഷെ ഇപ്പോഴും ഓപ്പറേഷനുകള്‍ തുടരുകയാണ്." അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുന്നത് മുന്നിൽക്കണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമാധാന സൂചകമായി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിച്ചതോടെ കാര്യങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്നാണ് ഇതോടെ പലരും വിലയിരുത്തുന്നത്.
കൂടുതൽ മെച്ചപ്പെട്ട റഡാറുകളും എയര്‍ ടു എയര്‍ മിസൈലുകളും മികച്ച ആയുധങ്ങളുമായി മിഗ് 21 ബൈസൺ വിമാനങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.
മുൻനിശ്ചയിച്ച പ്രകാരം ബാലകോട്ടിൽ ജെയ്ഷെ മുഹമ്മദ് കേന്ദ്രം ആക്രമിക്കാൻ പുറപ്പെട്ട വിമാനവ്യൂഹത്തിൽ ഒരു മിഗ് 21 വിമാനം പോലും ഉപയോഗിച്ചിട്ടില്ലെന്നും അതിൽ ഏറ്റവും മികച്ച വിമാനങ്ങളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് മറുപടിയായി പാക്കിസ്ഥാൻ ആക്രമിക്കുമ്പോള്‍ ഏറ്റവും മികച്ച വിമാനത്തിനായി കാത്തുനിൽക്കാൻ കഴിയില്ലെന്നും ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വിമാനമായിരിക്കും ഉപയോഗിക്കുക എന്നും അദ്ദേഹം പറഞ്ഞു. എല്ലാ യുദ്ധവിമാനങ്ങളും ശത്രുവിനെ നേരിടാൻ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിങ് കമാൻഡര്‍ അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായതിനു ശേഷം ഡൽഹിയിൽ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി കര്‍ശനമായ താക്കീത് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇപ്പോഴും തുടരുന്ന ഓപ്പറേഷനുകളെപ്പറ്റി ഞാൻ സംസാരിക്കില്ല... പക്ഷെ ഇപ്പോഴും ഓപ്പറേഷനുകള്‍ തുടരുകയാണ്." അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുന്നത് മുന്നിൽക്കണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമാധാന സൂചകമായി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിച്ചതോടെ കാര്യങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്നാണ് ഇതോടെ പലരും വിലയിരുത്തുന്നത്.
കൂടുതൽ മെച്ചപ്പെട്ട റഡാറുകളും എയര്‍ ടു എയര്‍ മിസൈലുകളും മികച്ച ആയുധങ്ങളുമായി മിഗ് 21 ബൈസൺ വിമാനങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.
മുൻനിശ്ചയിച്ച പ്രകാരം ബാലകോട്ടിൽ ജെയ്ഷെ മുഹമ്മദ് കേന്ദ്രം ആക്രമിക്കാൻ പുറപ്പെട്ട വിമാനവ്യൂഹത്തിൽ ഒരു മിഗ് 21 വിമാനം പോലും ഉപയോഗിച്ചിട്ടില്ലെന്നും അതിൽ ഏറ്റവും മികച്ച വിമാനങ്ങളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് മറുപടിയായി പാക്കിസ്ഥാൻ ആക്രമിക്കുമ്പോള്‍ ഏറ്റവും മികച്ച വിമാനത്തിനായി കാത്തുനിൽക്കാൻ കഴിയില്ലെന്നും ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന വിമാനമായിരിക്കും ഉപയോഗിക്കുക എന്നും അദ്ദേഹം പറഞ്ഞു. എല്ലാ യുദ്ധവിമാനങ്ങളും ശത്രുവിനെ നേരിടാൻ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിങ് കമാൻഡര്‍ അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായതിനു ശേഷം ഡൽഹിയിൽ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി കര്‍ശനമായ താക്കീത് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.