ശ്രീനഗർ: വ്യോമസേന ഹെലിക്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ട സംഭവത്തിൽ വ്യോമസേന ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ്. ഫെബ്രുവരി 27ന് ജമ്മു കാശ്മീരിലെ നൌഷേരയിലാണ് ഹെലികോപ്റ്റർ തകർന്ന് ആറ് ജവാന്മാർ കൊല്ലപ്പെട്ട സംഭവം ഉണ്ടായത്. ശ്രീനഗർ എയർബേസിലെ എയർ ഓഫീസർ കമാന്റിങ് ചീഫ് ആയിരുന്ന വ്യോമസേനാ ഉഗ്യോഗസ്ഥനെ ചുമതലകളിൽനിന്നും നീക്കി. എയർബേസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വ്യോമസേനയുടെ വക്താവ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് ഹെലികോപ്റ്റർ വെടിവെച്ചിട്ടത്. കരയിൽനിന്നും പാക് പോർ വിമാനങ്ങളെ ലക്ഷ്യംവെച്ച് വിക്ഷേപിച്ച മിസൈൽ ഉന്നംതെറ്റി ഹെലികോപ്റ്റർ തകർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എയർബേസിലെ എയർ ഓഫീസർ കമാന്റിങ് ചീഫിനായതിനാൽ ഇദ്ദേഹത്തെ ചുമതലകളിൽനിന്നും നീക്കുകയായിരുന്നെന്നാണ് വിവരം.
ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് ഹെലികോപ്റ്റർ വെടിവെച്ചിട്ടത്. കരയിൽനിന്നും പാക് പോർ വിമാനങ്ങളെ ലക്ഷ്യംവെച്ച് വിക്ഷേപിച്ച മിസൈൽ ഉന്നംതെറ്റി ഹെലികോപ്റ്റർ തകർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എയർബേസിലെ എയർ ഓഫീസർ കമാന്റിങ് ചീഫിനായതിനാൽ ഇദ്ദേഹത്തെ ചുമതലകളിൽനിന്നും നീക്കുകയായിരുന്നെന്നാണ് വിവരം.