ആപ്പ്ജില്ല

പതിനഞ്ചിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചു; ഉത്സവങ്ങളിലും ആഘോഷങ്ങളിലും നിയന്ത്രണം വേണമെന്ന് ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ഐസിഎംആർ സർവേ ഫലം പുറത്ത് വിട്ടത്. രാജ്യത്തെ പതിനഞ്ച് പേരിൽ ഒരാൾക്ക് എന്ന നിലയിൽ കൊവിഡ് വന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്

Samayam Malayalam 29 Sept 2020, 6:44 pm
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സർവേ ഫലം പുറത്തുവിട്ട് ഐസിഎംആർ. രാജ്യത്തെ പതിനഞ്ച് പേരിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. പത്ത് വയസിന് മുകളിൽ പ്രായമുള്ളവരാകും ഇവർ. ചേരിപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമാണ് കൊവിഡ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: ലോക്ക് ഡൗൺ സാഹചര്യം തള്ളാതെ എൽഡിഎഫ്; പ്രതിദിനം 15,000 രോഗികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും നിയന്ത്രണം വേണം. ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഐസിഎംആർ ആവശ്യപ്പെടുന്നു.

രാജ്യത്തെ പതിനഞ്ച് പേരിൽ ഒരാൾക്ക് എന്ന നിലയിൽ കൊവിഡ് വന്നിരിക്കാനുള്ള സാധ്യതയാണ് സർവേയിൽ നിന്നും ലഭ്യമാകുന്നത്. 29,082 പേർ സർവേയിൽ പങ്കെടുത്തപ്പോൾ ഇവരിൽ 6.6 ശതമാനം പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്‌റ്റിന് ശേഷമാണ് ഇത്തരത്തിൽ രോഗബാധ വ്യാപിച്ചതെന്നും റിപ്പോർട്ടിൽ ഐഎസിഎംആർ വ്യക്തമാക്കുന്നു.

ഓഗസ്‌റ്റ് 17നും സെപ്‌റ്റംബർ 22നും ഇടയിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 700 ഗ്രാമങ്ങളിലും വാർഡുകളിലും 70 ജില്ലകളിലുമാണ് സർവേ നടത്തിയത്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ചേരി പ്രദേശങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ്. മേയ് മാസത്തെ കൺക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്‌റ്റ് മാസത്തിൽ കൊവിഡ് കേസുകളുടെ എണ്ണം തമ്മിലുള്ള അനുപാതം കുറവാണ്. രാജ്യത്തെങ്ങും കൊവിഡ് പരിശോധനകൾ വർധിപ്പിച്ചതാണ് ഇതിന് കാരണമായത്.

Also Read: നടൻ വിജയകാന്തിന് പിന്നാലെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

എല്ലാ പ്രയക്കാരെയും കൊവിഡ് ബാധിക്കുന്നുണ്ടെന്ന് ഐ സി എം ആർ വ്യക്തമാക്കുന്നു. കുട്ടികൾ, ഗർഭിണികൾ എന്നിവരിൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് തുടരുകയാണ്. ഈ സാഹചര്യത്തെ പ്രതിരോധിക്കുകയാണ് ആവശ്യമെന്നും കൊവിഡ് ബാധയുമായി നടത്തിയ രണ്ടാമത്തെ സീറോ സർവേയിൽ ഐഎസിഎംആർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്