ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാൻ സഹായിച്ചത് ലീവ് രേഖകളും ആധാര്‍ കാര്‍ഡുകളും. വൻ സ്ഫോടനത്തിൽ ഒരു ലോഹക്കൂമ്പാരമായി മാറിയ വാഹനത്തിൽ നിന്ന് ജവാന്മാരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുക എളുപ്പമായിരുന്നില്ല. സ്ഫോടനത്തിൽ നാലുപാടും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. വാഹനത്തിൽ യാത്ര ചെയ്ത ജവാന്മാരുടെ ലീവ് രേഖകളും ആധാര്‍ കാര്‍ഡുകളും മറ്റു സ്വകാര്യവസ്തുക്കളും ഉപയോഗിച്ചായിരുന്നു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. 350 കിലോയോളം ആര്‍ഡിഎക്സ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.
ജവാന്മാരുടെ പാന്റുകളുടെ പോക്കറ്റിൽ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയൽ കാര്‍ഡുകള്‍, പാൻ, മറ്റു തിരിച്ചറിയൽ രേഖകള്‍ എന്നിവ പരിശോധിക്കുകയായിരുന്നു മരിച്ചവരെ തിരിച്ചറിയാനുള്ള വഴി. ചിലരുടെ ദേഹത്തുണ്ടായിരുന്ന വാച്ചുകളും പേഴ്സുകളും മറ്റും സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതായും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാൽ അടയാളങ്ങളുമായി ഒത്തു നോക്കിയ ശേഷം ഇവര്‍ ആരൊക്കെയാണെന്ന് ഉറപ്പുവരുത്താനായി ജവാന്മാരുടെ കുടുംബാംഗങ്ങളുമായി നൂറുകണക്കിന് തവണ ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടേണ്ടി വന്നു. ഒടുവിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ പട്ടിക സിആര്‍പിഎഫ് ആസ്ഥാനത്തു നിന്ന് പുറത്തുവിടുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ വൻ ഭീകരാക്രമണമുണ്ടായത്. ഐഇഡി സംവിധാനത്തോടു കൂടിയ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര് പുറപ്പെട്ട വാഹനവ്യൂഹത്തിനു നേര്‍ക്ക് ജെയ്ഷെ മുഹമ്മദ് ഭീകരൻ ഇടിച്ചു കയറ്റുകയായിരുന്നു. വൻ സ്ഫോടനത്തിന്റെ ശബ്ദം പുൽവാമയിൽ നിന്ന് 12 കിലോമീറ്ററോളം അകലെയും ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വരെ കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീവ് കഴിഞ്ഞ് താഴ്വരയിൽ ജോലിയ്ക്ക് പ്രവേശിക്കാൻ പുറപ്പെട്ട സൈനികരായിരുന്നു ആക്രമണത്തിൽ ഇരയായവരിൽ മിക്കവരും.
ജവാന്മാരുടെ പാന്റുകളുടെ പോക്കറ്റിൽ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയൽ കാര്‍ഡുകള്‍, പാൻ, മറ്റു തിരിച്ചറിയൽ രേഖകള്‍ എന്നിവ പരിശോധിക്കുകയായിരുന്നു മരിച്ചവരെ തിരിച്ചറിയാനുള്ള വഴി. ചിലരുടെ ദേഹത്തുണ്ടായിരുന്ന വാച്ചുകളും പേഴ്സുകളും മറ്റും സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതായും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാൽ അടയാളങ്ങളുമായി ഒത്തു നോക്കിയ ശേഷം ഇവര്‍ ആരൊക്കെയാണെന്ന് ഉറപ്പുവരുത്താനായി ജവാന്മാരുടെ കുടുംബാംഗങ്ങളുമായി നൂറുകണക്കിന് തവണ ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടേണ്ടി വന്നു. ഒടുവിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ പട്ടിക സിആര്‍പിഎഫ് ആസ്ഥാനത്തു നിന്ന് പുറത്തുവിടുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ വൻ ഭീകരാക്രമണമുണ്ടായത്. ഐഇഡി സംവിധാനത്തോടു കൂടിയ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര് പുറപ്പെട്ട വാഹനവ്യൂഹത്തിനു നേര്‍ക്ക് ജെയ്ഷെ മുഹമ്മദ് ഭീകരൻ ഇടിച്ചു കയറ്റുകയായിരുന്നു. വൻ സ്ഫോടനത്തിന്റെ ശബ്ദം പുൽവാമയിൽ നിന്ന് 12 കിലോമീറ്ററോളം അകലെയും ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വരെ കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീവ് കഴിഞ്ഞ് താഴ്വരയിൽ ജോലിയ്ക്ക് പ്രവേശിക്കാൻ പുറപ്പെട്ട സൈനികരായിരുന്നു ആക്രമണത്തിൽ ഇരയായവരിൽ മിക്കവരും.