പുൽവാമയിൽ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിക്കാൻ ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ഉപയോഗിച്ചത് ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉപയോഗിക്കുന്ന 'റോഡ്സൈഡ് ബോംബ്' രീതി. സുരക്ഷാസേനയ്ക്കും പൊതുജനങ്ങള്‍ക്കും നേര്‍ക്ക് മദ്ധ്യ കിഴക്കൻ ഏഷ്യയിൽ ഭീകരര്‍ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് റോഡ്സൈഡ് ബോംബ് ആക്രമണത്തിനായി ഉപയോഗിക്കുന്നത്. പുൽവാമയിലും ഇതേ രീതിയാണ് അവലംബിച്ചതെന്നാണ് പുതിയ വിവരം. ഭീകരരും ഗറില്ലാ ഗ്രൂപ്പുകളുമാണ് പൊതുവെ വൻ സ്ഫോടനം നടത്താൻ കഴിവുള്ള ഐഇഡി ഉപയോഗിക്കുന്നത്. സൈന്യം ഉപയോഗിക്കുന്ന ആര്‍ട്ടിലറി ഷെല്ലുകളിലും മറ്റു ബോംബുകളിലും ഡിറ്റണേറ്റര്‍ ഘടിപ്പിച്ചാണ് ഐഇഡി തയ്യാറാക്കുന്നത്. പിന്നീട് ഇവ വാഹനത്തിൽ സ്ഥാപിക്കും. വാഹനം ഇടിക്കുന്നതിന്റെ ആഘാതത്തിൽ ഡിറ്റണേറ്റര്‍ പ്രവര്‍ത്തിച്ച് വാഹനത്തിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കും. കൂടിയ അളവിൽ വാഹനങ്ങളിൽ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാമെന്നതിനാൽ വൻ സ്ഫോടനം നടത്താൻ ഇവയ്ക്ക് സാധിക്കും. 350 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ ജയ്ഷെ ഭീകരൻ പുൽവാമയിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു സ്കോര്‍പിയോ കാറിലായിരുന്നു സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നത്.
ലക്ഷ്യസ്ഥാനത്ത് വാഹനം ഇടിപ്പിക്കുന്ന അതേസമയത്ത് തന്നെ പൊട്ടിത്തെറി നടക്കുന്നതിനാലാണ് ഐഇഡികള്‍ അത്യന്തം അപകടകാരികളാകുന്നത്. എന്നാൽ ചില സന്ദര്‍ഭങ്ങളിൽ ലക്ഷ്യത്തിലെത്തുന്നതിനു മുൻപും ഐഇഡി പൊട്ടിത്തെറിക്കാറുണ്ട്.
രണ്ടാം ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിനെതിരെയും ഇറാഖിൽ സുന്നി - ഷിയാ സംഘര്‍ഷത്തിനിടയിലും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളായിരുന്നു. ഇറാഖിൽ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ 66 ശതമാനവും ഐഇഡി സ്ഫോടനങ്ങളിലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷ്യസ്ഥാനത്ത് വാഹനം ഇടിപ്പിക്കുന്ന അതേസമയത്ത് തന്നെ പൊട്ടിത്തെറി നടക്കുന്നതിനാലാണ് ഐഇഡികള്‍ അത്യന്തം അപകടകാരികളാകുന്നത്. എന്നാൽ ചില സന്ദര്‍ഭങ്ങളിൽ ലക്ഷ്യത്തിലെത്തുന്നതിനു മുൻപും ഐഇഡി പൊട്ടിത്തെറിക്കാറുണ്ട്.
രണ്ടാം ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിനെതിരെയും ഇറാഖിൽ സുന്നി - ഷിയാ സംഘര്‍ഷത്തിനിടയിലും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളായിരുന്നു. ഇറാഖിൽ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ 66 ശതമാനവും ഐഇഡി സ്ഫോടനങ്ങളിലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.