മുംബൈ: ബിജെപി സർക്കാർ നടപ്പിലാക്കുന്ന കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകരുടെ രണ്ടാം ഘട്ട ലോങ്ങ് മാർച്ച് ആരംഭിച്ചു. സർക്കാർ കഴിഞ്ഞ വർഷം മാർച്ചിന് ശേഷം നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കർഷകർ രണ്ടാം ഘട്ട മാർച്ച് ആരംഭിച്ചത്. ഇത്തവണ ഉറപ്പുകൾ എഴുതി നൽകിയാൽ മാത്രമേ മാർച്ചിൽ നിന്ന് പിന്മാറൂ എന്നും അഖിലേന്ത്യ കിസാൻ സഭാ വക്താക്കൾ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മുംബൈയിലേക്കാണ് മാർച്ച് നടത്തുന്നത്. ലോങ് മാർച്ചിന് പോലീസ് അനുമതി നിഷേധിക്കുകയും സമരത്തിൽ പങ്കെടുക്കാനെത്തിയ കര്‍ഷകരെ കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ തടയുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ നടക്കേണ്ട മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍ ഇന്ന് അനുമതി ഇല്ലാതെയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. ആയിരക്കണക്കിന് കർഷകരെയും ആദിവാസികളെയും പോലീസ് തടഞ്ഞു.
മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കര്‍ഷക നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ല. ഉറപ്പ് വാക്കാല്‍ നല്‍കുന്നതിന് പകരം എഴുതി നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. ഇത് നടപ്പാകാതെ വന്നതോടെ സമരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിനു കർഷകരാണ് നാസിക്കില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് കർഷകരുടെ നേതൃത്വത്തില്‍ മാർച്ച് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് നടത്താന്‍ അനുമതി നൽകില്ലെന്ന് നാസിക് സിറ്റി പോലീസ് കമ്മീഷണർ രവീന്ദർകുമാർ സിംഗാൾ അറിയിച്ചു.
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് നാവലെയെയാണ് ഇക്കാര്യം കമ്മീഷണർ അറിയിച്ചത്. എന്നാല്‍ ഇത് കൊണ്ടൊന്നും പിന്തിരിയാന് കര്‍ഷകര്‍ ഒരുക്കമല്ലായിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് ഇന്നത്തേക്ക് നടത്താന്‍ തീരുമാനമായത്. ഇതിനിടെ ധുലെയിൽ നിന്ന് നാസിക്കിലേക്ക് കഴിഞ്ഞ ദിവസം യാത്ര തുടങ്ങാനിരുന്ന കർഷകരെ പോലീസ് തടഞ്ഞത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.
കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാമിനാഥൻ റിപ്പോർട്ട് കമ്മിറ്റി നടപ്പാക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. 27ന് മുംബൈയിൽ മാർച്ച് അവസാനിക്കും.
മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കര്‍ഷക നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ല. ഉറപ്പ് വാക്കാല്‍ നല്‍കുന്നതിന് പകരം എഴുതി നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. ഇത് നടപ്പാകാതെ വന്നതോടെ സമരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന മാർച്ചിൽ പങ്കെടുക്കാൻ ആയിരക്കണക്കിനു കർഷകരാണ് നാസിക്കില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് കർഷകരുടെ നേതൃത്വത്തില്‍ മാർച്ച് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ച് നടത്താന്‍ അനുമതി നൽകില്ലെന്ന് നാസിക് സിറ്റി പോലീസ് കമ്മീഷണർ രവീന്ദർകുമാർ സിംഗാൾ അറിയിച്ചു.
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് നാവലെയെയാണ് ഇക്കാര്യം കമ്മീഷണർ അറിയിച്ചത്. എന്നാല്‍ ഇത് കൊണ്ടൊന്നും പിന്തിരിയാന് കര്‍ഷകര്‍ ഒരുക്കമല്ലായിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് ഇന്നത്തേക്ക് നടത്താന്‍ തീരുമാനമായത്. ഇതിനിടെ ധുലെയിൽ നിന്ന് നാസിക്കിലേക്ക് കഴിഞ്ഞ ദിവസം യാത്ര തുടങ്ങാനിരുന്ന കർഷകരെ പോലീസ് തടഞ്ഞത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.
കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാമിനാഥൻ റിപ്പോർട്ട് കമ്മിറ്റി നടപ്പാക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. 27ന് മുംബൈയിൽ മാർച്ച് അവസാനിക്കും.