ആപ്പ്ജില്ല

ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തി; ഡിഎംകെ നേതാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിലാക്കി; ദമ്പതികൾ അറസ്റ്റിൽ

വീട്ടിൽ നിന്നും ദുർഗന്ധം ഉയർന്നതിനേത്തുടർന്നാണ് പരിശോധന നടത്തിയത്. പണമിടുകാരനുമായിരുന്ന ഇവരുടെ അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്

Samayam Malayalam 14 May 2022, 12:40 pm
ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 65 കാരനായ ഡിഎംകെ നേതാവിനെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. വ്യവസായിയും സ്വകാര്യ പണമിടുകാരനുമായിരുന്ന തിരുവെട്ടിയാർ മണലി സ്വദേശിയായ എസ് ചക്രപാണിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അവിഹിത ബന്ധം കണ്ടെത്തിയതിനെതുടർന്നാണ് കൊലപാതകമുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Samayam Malayalam Tamil nadu police
പോലീസ് (പ്രതീകാത്മക ചിത്രം)


Also Read : തൃക്കാക്കരയിൽ നേരിട്ടിറങ്ങാൻ പിണറായി; ഇന്നു മുതൽ ക്യാംപ് ചെയ്ത് പ്രചാരണം

ചെന്നൈയിലെ റോയപുരത്ത് ഗ്രേസ് ഗാർഡൻ മൂന്നാം തെരുവിലുള്ള ഒരു വീട്ടിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച പ്രദേശത്ത് നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഘം ഉടൻ തന്നെ പ്രദേശത്ത് എത്തുകയും വീട് ബലമായി തുറന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതിൽ നിരവധി പരിക്കുകളുമായി മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് നാലോ അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എം. വസീം ബാഷ, ഭാര്യ എ. തമീം ബാനു എന്നിവരുടെതാണെന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചക്രപാണിയുടെ വീടുള്ള മണലി പുതുനഗറിൽ താമസിച്ചിരുന്ന ദമ്പതികൾ മൂന്ന് വർഷം മുമ്പ് റോയപുരത്തേക്ക് താമസം മാറിയതെന്നും പോലീസ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ ചക്രപാണിയിൽ നിന്നും പണം കടം വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണലിയിൽ താമസിക്കുന്നതിന് വേണ്ടിയാണ് ഇവർ പണം വായ്പവാങ്ങിയത്.

മണലി പുതുനഗറിൽ താമസിക്കുമ്പോൾ ചക്രപാണി തമീമുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ദമ്പതികൾ റോയപുരത്തേക്ക് മാറിയപ്പോഴും അത് തുടർന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലയിൽ വസിം ഭാഷയുടെ സഹോദരനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

Also Read : ‘രണ്ടുതവണ പ്രധാനമന്ത്രി, ഇനിയെന്ത്’ എന്ന് ചോദ്യം, വിശ്രമിക്കാറായിട്ടില്ലെന്ന് മറുപടി; മൂന്നാങ്കത്തിന് ഒരുങ്ങി മോദി?

ഭർത്താവില്ലാത്ത സമയത്ത് തമീം ചക്രപാണിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സമയത്ത് സുഹൃത്തായ കെ ഡില്ലി ബാബുവിനൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ ഇരുവരും കിടക്ക പങ്കിടുന്ന ദൃശ്യമാണ് കണ്ടത്. ഇതോടെ, വസീം ചക്രപാണിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്