382 ഡോക്ടര്‍മാര്‍ മരിച്ചു
ഇതുവരെ 382 ഡോക്ടര്‍മാരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചിരിക്കുന്നത് എന്ന് ഐഎംഎ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കൂട്ടത്തില്‍ 27 വയസ് മുതല്‍ 85 വയസ് വരെ പ്രായമുള്ളവരുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്. "നിസ്സംഗത", "രാജിവയ്ക്കൽ", "വീരന്മാരെ മറന്നു" എന്നിങ്ങനെയാണ് ഡോക്ടര്‍മാരുടെ സംഘടന ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ശ്രദ്ധയിൽപെടുന്നില്ലേ
മഹാമാരിയുടെ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സംഭാവനകളെക്കുറിച്ച് പ്രശംസിച്ച ആരോഗ്യമന്ത്രി രോഗംബാധിച്ച് മരിച്ചവരെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി. ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയിൽപെടുന്നില്ലേ എന്നാണ് ഭയപ്പെടുന്നത് എന്നും ഐഎംഎ നടത്തിയ പ്രസ്ഥാവനയിൽ പറയുന്നു. അവരെ ഉപേക്ഷിക്കുകയാണെന്ന് തോന്നുന്നു. ഇന്ത്യയിലെ പോലെ മറ്റൊരു രാജ്യത്തും ഇത്രയധികം ആരോഗ്യപ്രവര്‍ത്തകരേയോ ഡോക്ടര്‍മാരേയോ നഷ്ടമായിട്ടില്ലെന്നും ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു. ഇത് നമ്മുടെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യത്തിന്റെ നായകന്മാരുടെ കടമയേയും ത്യാഗത്തേയും തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഐഎംഎ വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി
കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് കൃത്യമായ കണക്കുകളില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. കൊവിഡ് ബാധിച്ചതും മരിച്ചതുമായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സപ്പോര്‍ട്ടിങ്ങ് സ്റ്റാഫുകള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിങ്ങനെയുള്ള ആരോഗ്യപ്രവര്‍ത്തകരുട എണ്ണം സംബന്ധിച്ച പൂര്‍ണമായ വിവരം തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ഡൗബെ വ്യക്തമാക്കി.
50 ലക്ഷം ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിരുന്നു
മാര്‍ച്ച് മാസത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം 22.12 ലക്ഷം പബ്ലിക്ക് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക് ദേശീയ പദ്ധതി പ്രകാരം 50 ലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം 64 ഡോക്രമാര്‍ അടക്കം 155 ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ സഹായം തേടിയിട്ടുണ്ട് എന്ന് മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങിയതിനിടെ ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ നിര്‍ണായക വിവരങ്ങളുടെ അഭാവത്തിൽ വിമര്‍ശിക്കപ്പെടുന്നത്.