ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ്-19 കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശം. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണം. പരിശോധനയുടെ ഫലങ്ങൾക്കനുസരിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതിദിന കൊവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് കേസുകൾ കുറഞ്ഞതോതിലാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ പരിശോധന കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പരിശോധന വർധിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നിർദേശമുണ്ടായത്.
പരിശോധന വർധിപ്പിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആർതി അഹൂജ വ്യക്തമാക്കി. ഐസിഎംആർ പോർട്ടലിൽ ലഭ്യമായ ഡാറ്റയിൽ നിന്ന് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറഞ്ഞതായി കാണുന്നുണ്ട്. പരിശോധന വർധിപ്പിച്ചാൽ മാത്രമേ ഗുരുതരമായ സാഹചര്യം ഒഴിവാക്കാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുകയാണ്. ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 28,481 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.
പ്രതിദിന കൊവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് കേസുകൾ കുറഞ്ഞതോതിലാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ പരിശോധന കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പരിശോധന വർധിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നിർദേശമുണ്ടായത്.
പരിശോധന വർധിപ്പിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആർതി അഹൂജ വ്യക്തമാക്കി. ഐസിഎംആർ പോർട്ടലിൽ ലഭ്യമായ ഡാറ്റയിൽ നിന്ന് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറഞ്ഞതായി കാണുന്നുണ്ട്. പരിശോധന വർധിപ്പിച്ചാൽ മാത്രമേ ഗുരുതരമായ സാഹചര്യം ഒഴിവാക്കാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുകയാണ്. ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 28,481 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.