ന്യൂഡല്‍ഹി: രാജ്യസഭയിലെ അസാന്നിധ്യം വിമര്ശിക്കപ്പെട്ടവരില് പ്രധാനിയാണ് ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. സച്ചിന് ഇന്ന് ആദ്യമായി രാജ്യ സഭയില്‍ സംസാരിക്കും. കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു കൊണ്ട് നാലുവർഷത്തിനിടെ ആദ്യമായാണ് സച്ചിൻ രാജ്യസഭയിൽ സംസാരിക്കുന്നത്.
'കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും' എന്ന വിഷയത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന് നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാനുള്ള അനുമതിയാണ് സഭ സച്ചിന് നൽകിയത്.
2012ലാണ് സച്ചിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
'കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും' എന്ന വിഷയത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന് നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാനുള്ള അനുമതിയാണ് സഭ സച്ചിന് നൽകിയത്.
2012ലാണ് സച്ചിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.