ആപ്പ്ജില്ല

മഹാരാഷ്ട്രയില്‍ രണ്ട് സന്യാസിമാരെ ആശ്രമത്തിൽ കയറി കൊലപ്പെടുത്തി

രണ്ട് സന്യാസിമാരും അവരുടെ ഡ്രൈവറും പാൽഘറില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സന്യാസികൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. മഹാരാഷ്ട്ര ഗുജറാത്ത് അതിർത്തിയിൽ വച്ചായിരുന്നു ആക്രമണം.

Samayam Malayalam 24 May 2020, 2:35 pm
മുംബൈ։ പാൽഘർ‍ സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയെ ഉറക്കം കെടുത്തി വീണ്ടും സന്യാസിമാർക്ക് നേരെ അക്രമണം. ശനിയാഴ്ച രാത്രിയിൽ മഹാരാഷ്ട്രയിലെ നന്ദദ് ജില്ലയിലെ ആശ്രമത്തില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
Samayam Malayalam കൊല്ലപ്പെട്ട സന്യാസി
കൊല്ലപ്പെട്ട സന്യാസി


Also Read : ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെതിരെ വീണ്ടും മഹാരാഷ്ട്രയും ബംഗാളും

ബാല്‍ബ്രഹ്മചാരി ശിവാചാര്യ എന്ന സന്യാസിയുടേ മൃതദേഹമാണ് ആശ്രമത്തില്‍ നിന്നും കണ്ടെത്തിയത്. അതിന് സമീപമായി ഭഗവാൻ ഷിന്‍ഡെ എന്നവ്യക്തിയുടേയും മൃതദേഹവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആശ്രമത്തിലെ ശുചിമുറിക്ക് സമീപമായാണ് മൃതദേഹങ്ങള്‍ രണ്ടും കണ്ടെത്തിയത് എന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത് വര്‍ഗ്ഗീയ സംഘർഷമല്ലെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് നിന്നും ഒരാള്‍ ഓടി പോകുന്നതിന്റെ ശബ്ദം കേട്ടുവെന്നും ഇയാളെക്കുറിച്ച് അന്വേഷണത്തിലാണെന്നും പൊലീസ് സൂപ്പ്രണ്ട് എഎന്‍ഐയോട് വ്യക്തമാക്കി.

ഒരു മാസം മുന്‍പ് സമാനമായി രണ്ട് സന്യാസിമാരും അവരുടെ ഡ്രൈവറും പാൽഘറില്‍ വച്ച് കൊല്ലപ്പെട്ടത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടവെച്ചിരുന്നു. എഴുപതുകാരനായ ചിക്നെ മഹാരാജ് കല്‍പവൃക്ഷഗിരി, സുശീൽ ഗിരി മഹാരാജ് (35) വാഹനം ഓടിച്ചിരുന്ന നിലേഷ് തെല്‍ഗാഡെയുമാണ് (30) കൊല്ലപ്പെട്ടത്. അക്രമികള്‍ വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിൽ 118 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Also Read : അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനില്ല; ഓഗസ്റ്റ് മാസം വരെ നീണ്ടേക്കുമെന്ന് കേന്ദ്രം

ഏപ്രില്‍ 16ന് ഗുജറാത്തിലെ സൂറത്തില്‍ ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിയില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മോഷ്ടാക്കള്‍ എന്ന് കരുതി സന്യാസിമാരെ ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്