ദിമാപൂർ(നാഗാലാൻഡ്): വിവാഹ ആഘോഷത്തിൽ തോക്കുകളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വരനും വധുവും. നാഗാലാൻഡിലെ ദിമാപൂർ ജില്ലയിൽ ഈ മാസം ഒമ്പതിന് നടന്ന വിവാഹത്തിലാണ് സംഭവം. അത്യാധുനിക എം16, എകെ 56 എന്നീ ഓട്ടോമാറ്റിക് റൈഫിളുകളുമായിട്ടാണ് നവദമ്പതികൾ അതിഥികൾക്ക് മുമ്പിൽ എത്തിയത്. നാഗ വിമത നേതാവിൻ്റെ മകനായ ബോഹോട്ടോ കിബയുടെ വിവാഹ ആഘോഷത്തിലാണ് സംഭവം. വിവാഹശേഷം അതിഥി സൽക്കാരം നടക്കുന്നതിനിടെയാണ് ആളുകൾക്ക് മുമ്പിൽ ദമ്പതികൾ തോക്ക് പ്രദർശിപ്പിച്ചത്. തുടർന്ന് ക്യാമറയ്ക്ക് മുമ്പിൽ പോസ് ചെയ്തു.
വാർത്ത പുറത്ത് വന്നെങ്കിലും റിപ്പോർട്ട് പോലീസ് തള്ളി. ദമ്പതികൾ തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്ന കാര്യം ഇതുവരെ തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് നാഗാലാൻഡ് പോലീസ് മേധാവി ടി ജോൺ ലോങ്കുമാർ വ്യക്തമാക്കി.
നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്-യൂണിഫിക്കേഷൻ(എൻഎസ്സിഎൻ-യു)
ഗ്രൂപ്പിൻ്റെ തലവൻ്റെ മകനാണ് ബോഹോട്ടോ കിബ. ആക്രമണ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടന കൂടിയാണ് എൻഎസ്സിഎൻ-യു. മുൻപ് മാധ്യമ പ്രവർത്തകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വ്യക്തിയാണ് ബോഹോട്ടോ.
വാർത്ത പുറത്ത് വന്നെങ്കിലും റിപ്പോർട്ട് പോലീസ് തള്ളി. ദമ്പതികൾ തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്ന കാര്യം ഇതുവരെ തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് നാഗാലാൻഡ് പോലീസ് മേധാവി ടി ജോൺ ലോങ്കുമാർ വ്യക്തമാക്കി.
നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്-യൂണിഫിക്കേഷൻ(എൻഎസ്സിഎൻ-യു)
ഗ്രൂപ്പിൻ്റെ തലവൻ്റെ മകനാണ് ബോഹോട്ടോ കിബ. ആക്രമണ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടന കൂടിയാണ് എൻഎസ്സിഎൻ-യു. മുൻപ് മാധ്യമ പ്രവർത്തകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വ്യക്തിയാണ് ബോഹോട്ടോ.