ആപ്പ്ജില്ല

യുപിയിൽ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. ജലൗണിലാണ് സംഭവം. രണ്ടാം വർഷ ബിഎ വിദ്യാർഥിനിയായ റോഷ്നി ആണ് മരിച്ചത്. 21 വയസായിരുന്നു...

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 17 Apr 2023, 9:11 pm

ഹൈലൈറ്റ്:

  • കോളേജ് വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി.
  • സംഭവം ഉത്തർപ്രദേശിൽ.
  • 21 കാരി റോഷ്നി ആണ് കൊല്ലപ്പെട്ടത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Uttar Pradesh Roshni Murder
കൊല്ലപ്പെട്ട റോഷ്നി, കൃത്യത്തിന് ഉപയോഗിച്ച തോക്ക്. Photo Courtesy: Saba Khan ‌| Twitter
കാൻപുർ: ഉത്തർപ്രദേശിലെ ജലൗണിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി. രണ്ടാം വർഷ ബിഎ വിദ്യാർഥിനിയായ റോഷ്നി (21) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വിദ്യാർഥിനിക്കുനേരെ നിറയൊഴിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
രാവിലെ 11.30 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു കോളേജിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിയിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബജാജ് പൾസർ ബൈക്കിൽ തോക്കുമായി എത്തിയ രണ്ടംഗ സംഘം റോഷ്നിയുടെ തലയ്ക്കുനേരെയാണ് നിറയൊഴിച്ചത്. വെടിയേറ്റ നിലത്തുവീണ പെൺകുട്ടിക്ക് തൽക്ഷണം മരണം സംഭവിച്ചു. സംഭവത്തിനു പിന്നാലെ പ്രതികൾ തോക്ക് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.



പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാജ് അഹിർവാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച .315 പിസ്റ്റൾ പോലീസ് കണ്ടെടുത്തു. രക്തത്തിൽ കുളിച്ചു റോഡിൽ കിടക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പൊരിവെയിലില്‍ സൂര്യാഘാതമേറ്റ് മരിച്ചവര്‍ 12 ആയി; ദുരന്തം നടന്നത് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍
സംഭവത്തിൽ സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൻ്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച രാഷ്ട്രീയ ജനതാ ദൾ, ബിജെപിയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഈ മരണം ആഘോഷിക്കുമോയെന്ന് ചോദ്യം ഉന്നയിച്ചു.

അതിവേഗ ട്രെയിനുകൾ ടെസ്റ്റ് ചെയ്യാൻ 'ഹൈ സ്പീഡ് ട്രെയിൻ ടെസ്റ്റിങ് ട്രാക്ക്': മണിക്കൂറിൽ 220 കി.മി. വേഗതയിൽ സഞ്ചരിക്കാം; സാങ്കേതിക സമഗ്രതയിൽ ലോകത്തിൽ മുമ്പൻ
റാം ലഖൻ പട്ടേൽ ഡിഗ്രി കോളേജിലെ രണ്ടാം വ‍ർഷ ബിഎ വിദ്യാർഥിനിയായിരുന്നു റോഷ്നി. മകൾ ഡിജിറ്റൽ മാ‍ർക്കറ്റിങ് പേപ്പറിൻ്റെ പരീക്ഷയ്ക്കായി കോളേജിൽ പോയതായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞദിവസമാണ് മുൻ എംപിയും ഗുണ്ടാ നേതാവുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസിൻ്റെ കൺമുന്നിൽവെച്ചു മൂന്നംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്