ചെന്നൈ: അണ്ണാ ഡിഎംകെ സെക്രട്ടറി ശശികലയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് നടത്തിവരുന്ന പരിശോധന ജയലളിതയുടെ ഔദ്യോഗികവസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലേയ്ക്കും. സംഭവമറിഞ്ഞ അണ്ണാ ഡിഎംകെ ദിനകരപക്ഷം പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു പത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പോയസ് ഗാര്‍ഡനിലെത്തിയത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു പരിശോധന.
വേദനിലയത്തിലെ ഓഫീസ് ബ്ലോക്കിലും റെക്കോഡ്സ് റൂമിലുമായിരുന്നു പരിശോധന. ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്രൻ ഉപയോഗിച്ച മുറിയിലും ജയലളിതയുടെ മരണശേഷം ശശികല ഉപയോഗിച്ചിരുന്ന മുറിയിലും പരിശോധന നടത്തി. എന്നാൽ പോയസ് ഗാര്ഡൻ മൊത്തമായുള്ള പരിശോധനയില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയിൽ ഒരു ലാപ്ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
വേദനിലയത്തിലെ ഓഫീസ് ബ്ലോക്കിലും റെക്കോഡ്സ് റൂമിലുമായിരുന്നു പരിശോധന. ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്രൻ ഉപയോഗിച്ച മുറിയിലും ജയലളിതയുടെ മരണശേഷം ശശികല ഉപയോഗിച്ചിരുന്ന മുറിയിലും പരിശോധന നടത്തി. എന്നാൽ പോയസ് ഗാര്ഡൻ മൊത്തമായുള്ള പരിശോധനയില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയിൽ ഒരു ലാപ്ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്.