ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ പാക്കിസ്ഥാന്റെ ഭൂപ്രദേശത്ത് പതിച്ചു. അബദ്ധം സംഭവിച്ചതാണെന്നും വലിയ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സിർസ വിമാനത്താവളത്തിൽ നിന്നാണ് മിസൈൽ കുതിച്ചുയർന്നത്. പാക്കിസ്ഥാനിലെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത പ്രദേശത്താണ് മിസൈൽ പതിച്ചത്. സംഭവത്തിൽ ആളപായം സംഭവിച്ചിട്ടില്ല. ഒരു മതിൽ തകർന്നുവെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയ ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. തുടർന്നാണ് വിശദീകരണം നൽകിയത്. മാർച്ച് ഒൻപതിന് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സാങ്കേതിക പിഴവ് മൂലം മിസൈൽ അബദ്ധത്തിൽ കുതിച്ചുയർന്നത്.
സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ആളപായം ഉണ്ടായില്ലെന്നത് ആശ്വാസകരമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.
2015ലെ കരാർ പ്രകാരം ഇരു രാജ്യങ്ങളും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിക്കുമ്പോൾ മൂന്ന് ദിവസം മുമ്പ് അറിയിക്കണമെന്നാണ് കരാർ. ഇതിന്റെ ലംഘനമാണ് നടന്നതെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.
അതേസമയം ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. പരിക്കേറ്റ മറ്റൊരു പൈലറ്റ് ചികിത്സയിൽ തുടരുകയാണ്. നിയന്ത്രണരേഖയിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് സൈന്യത്തിൻ്റെ ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ചികിത്സയിലുള്ള സഹപൈലറ്റിൻ്റെ നില ഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച പൈലറ്റിൻ്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഞ്ഞുവീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് സഞ്ചരപാത മാറുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ആളപായം ഉണ്ടായില്ലെന്നത് ആശ്വാസകരമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.
2015ലെ കരാർ പ്രകാരം ഇരു രാജ്യങ്ങളും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിക്കുമ്പോൾ മൂന്ന് ദിവസം മുമ്പ് അറിയിക്കണമെന്നാണ് കരാർ. ഇതിന്റെ ലംഘനമാണ് നടന്നതെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.
അതേസമയം ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. പരിക്കേറ്റ മറ്റൊരു പൈലറ്റ് ചികിത്സയിൽ തുടരുകയാണ്. നിയന്ത്രണരേഖയിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് സൈന്യത്തിൻ്റെ ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ചികിത്സയിലുള്ള സഹപൈലറ്റിൻ്റെ നില ഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച പൈലറ്റിൻ്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഞ്ഞുവീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് സഞ്ചരപാത മാറുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ.