ബെയ്ജിങ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ പ്രശ്നങ്ങളും പ്രകോപനങ്ങളും മറന്ന് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവാണ് അഭ്യാസത്തിന് വേദിയാകുക.
ഇരുരാജ്യങ്ങളിലെയും 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ചയായിരിക്കും. ഇത് ഏഴാം തവണയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നത്. പരസ്പരം മനസ്സിലാക്കുന്നതിനും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും പരിപാടി സഹായകമാകുമെന്നും ഇരുരാജ്യങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 23 വരെയാണ് പരിശീലനപരിപാടികള്‍ നടക്കുക.
ഡിസംബര്‍ 24ന് ചൈനയിലെ ദുജിയാങ്യാനിൽ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും സംസാരിക്കും. നവംബര്‍ 13ന് നടത്തിയ യോഗത്തിൽ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്‍ത്തി നിയന്ത്രണങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. 24ലെ യോഗം അതിന്‍റെ തുടര്‍ച്ചയായിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം സിക്കിമിലെ ദോക് ലാ സെക്ടറിൽ രണ്ടു മാസത്തിലധികം നീണ്ടുനിന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങും തമ്മിൽ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ സമാധാനശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
ഇരുരാജ്യങ്ങളിലെയും 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ചയായിരിക്കും. ഇത് ഏഴാം തവണയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നത്. പരസ്പരം മനസ്സിലാക്കുന്നതിനും കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും പരിപാടി സഹായകമാകുമെന്നും ഇരുരാജ്യങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 23 വരെയാണ് പരിശീലനപരിപാടികള്‍ നടക്കുക.
ഡിസംബര്‍ 24ന് ചൈനയിലെ ദുജിയാങ്യാനിൽ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും സംസാരിക്കും. നവംബര്‍ 13ന് നടത്തിയ യോഗത്തിൽ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്‍ത്തി നിയന്ത്രണങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. 24ലെ യോഗം അതിന്‍റെ തുടര്‍ച്ചയായിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം സിക്കിമിലെ ദോക് ലാ സെക്ടറിൽ രണ്ടു മാസത്തിലധികം നീണ്ടുനിന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങും തമ്മിൽ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ സമാധാനശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.