ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് സ്ഥാനപതിയെ വിളിച്ചു വരുത്തി വിമര്‍ശിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയോട് ഡൽഹിയ്ക്ക് തിരിക്കാൻ നിര്‍ദ്ദേശം. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചകളിൽ പങ്കെടുക്കാനാണ് വെള്ളിയാഴ്ച രാത്രി തന്നെ സ്ഥാനപതി ഡൽഹിയിലേയ്ക്ക് തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പാക് സ്ഥാനപതി സൊഹൈൽ മഹമൂദിനെ വിളിച്ചു വരുത്തി ഇന്ന് ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം ഇന്ന് അറിയിച്ചിരുന്നു.
പുൽവാമയിൽ ഭീകരാക്രമണം നടത്താൻ മുൻകൈയെടുത്ത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമയ നടപടി കൈക്കൊള്ളണമെന്നാണ് ഇന്ത്യ പാക് സ്ഥാനപതിയോട് ആവശ്യപ്പെട്ടത്. ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വിശദീകരിച്ച് ഇന്നലെ പാക്കിസ്ഥാൻ സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും ഇന്ത്യ ഇത് തള്ളിയിരുന്നു. പുൽവാമയിൽ ചാവേറാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിന് പ്രവര്‍ത്തിക്കാൻ സര്‍വ്വസ്വാതന്ത്ര്യവും നല്‍കുന്നത് പാക്കിസ്ഥാനാണെന്നും പാക്കിസ്ഥാന്‍റെ മണ്ണിൽ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താൻ അനുവദിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് ജമ്മു - ശ്രീനഗര്‍ ദേശീയപാതയിൽ പുൽവാമയിൽ വെച്ച് സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ജെയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ച് കയറ്റിയത്. ആക്രമണത്തിൽ 39ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ നേരിട്ട സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചിരുന്നു.
പുൽവാമയിൽ ഭീകരാക്രമണം നടത്താൻ മുൻകൈയെടുത്ത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമയ നടപടി കൈക്കൊള്ളണമെന്നാണ് ഇന്ത്യ പാക് സ്ഥാനപതിയോട് ആവശ്യപ്പെട്ടത്. ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വിശദീകരിച്ച് ഇന്നലെ പാക്കിസ്ഥാൻ സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും ഇന്ത്യ ഇത് തള്ളിയിരുന്നു. പുൽവാമയിൽ ചാവേറാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിന് പ്രവര്‍ത്തിക്കാൻ സര്‍വ്വസ്വാതന്ത്ര്യവും നല്‍കുന്നത് പാക്കിസ്ഥാനാണെന്നും പാക്കിസ്ഥാന്‍റെ മണ്ണിൽ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താൻ അനുവദിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് ജമ്മു - ശ്രീനഗര്‍ ദേശീയപാതയിൽ പുൽവാമയിൽ വെച്ച് സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ജെയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ച് കയറ്റിയത്. ആക്രമണത്തിൽ 39ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ നേരിട്ട സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചിരുന്നു.