ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാന് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി പിൻവലിച്ച് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചു. പാക്കിസ്ഥാനെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുമെന്നും ക്യാബിനറ്റ് സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ പാകിസ്ഥാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ചു വരുത്തി അതൃപ്തി രേഖപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി വ്യകത്മാക്കി. നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകകക്ഷിയോഗം ചേരും. ക്യാബിനറ്റ് സുരക്ഷാ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ സംബന്ധിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കശ്മീരിലെത്തും. സിആർപിഎഫിന്റെ 78 വാഹനങ്ങളടങ്ങിയ വ്യൂഹത്തിലേക്കാണ് ആദിൽ അഹ്മദ് ദർ എന്ന ചാവേർ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്.
എന്താണ് സൗഹൃദരാഷ്ട്ര പദവി (MFN Status)?
അന്താരാഷ്ട്ര തലത്തിൽ വ്യാപാരം നടത്തുന്ന ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്ക് നൽകുന്നതാണ് സൗഹൃദ രാഷ്ട്രപദവി. രാജ്യങ്ങൾ തമ്മിൽ വിവേചനമില്ലാതെ വ്യാപാരം ഉറപ്പാക്കുന്നതിനാണ് ഈ പദവി. സൗഹൃദരാഷ്ട്ര പദവി ലഭിച്ചിട്ടുളള രാജ്യത്തിന് വ്യാപാരമേഖലയിൽ പ്രത്യേക ഇളവുകളും അനുകൂല്യങ്ങളും ലഭിക്കും. എന്നാൽ സൗഹൃദ രാഷ്ട്ര പദവി മാറ്റുന്നതോടെ പാകിസ്ഥാന് മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യക്ക് ഇരട്ടിയാക്കാം.
1996ലാണ് ഇന്ത്യ പാകിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നൽകിയത്. എന്നാൽ, കഴിഞ്ഞ നവംബറിൽ ഇന്ത്യക്ക് സൗഹൃദരാഷ്ട്ര പദവി ഇപ്പോൾ അനുവദിക്കില്ല എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് 137 ഉൽപന്നങ്ങൾക്ക് മാത്രമേ വാഗാ അതിർത്തി വഴി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകിയിട്ടുള്ളൂ. അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദരാഷ്ട്ര പദവി രാജ്യങ്ങളുടെ ഉന്നമനത്തിന് ഏറെ സഹായകമാണ്.
എന്താണ് സൗഹൃദരാഷ്ട്ര പദവി (MFN Status)?
അന്താരാഷ്ട്ര തലത്തിൽ വ്യാപാരം നടത്തുന്ന ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്ക് നൽകുന്നതാണ് സൗഹൃദ രാഷ്ട്രപദവി. രാജ്യങ്ങൾ തമ്മിൽ വിവേചനമില്ലാതെ വ്യാപാരം ഉറപ്പാക്കുന്നതിനാണ് ഈ പദവി. സൗഹൃദരാഷ്ട്ര പദവി ലഭിച്ചിട്ടുളള രാജ്യത്തിന് വ്യാപാരമേഖലയിൽ പ്രത്യേക ഇളവുകളും അനുകൂല്യങ്ങളും ലഭിക്കും. എന്നാൽ സൗഹൃദ രാഷ്ട്ര പദവി മാറ്റുന്നതോടെ പാകിസ്ഥാന് മേലുള്ള കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യക്ക് ഇരട്ടിയാക്കാം.
1996ലാണ് ഇന്ത്യ പാകിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നൽകിയത്. എന്നാൽ, കഴിഞ്ഞ നവംബറിൽ ഇന്ത്യക്ക് സൗഹൃദരാഷ്ട്ര പദവി ഇപ്പോൾ അനുവദിക്കില്ല എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് 137 ഉൽപന്നങ്ങൾക്ക് മാത്രമേ വാഗാ അതിർത്തി വഴി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകിയിട്ടുള്ളൂ. അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദരാഷ്ട്ര പദവി രാജ്യങ്ങളുടെ ഉന്നമനത്തിന് ഏറെ സഹായകമാണ്.