ആപ്പ്ജില്ല

പ്രവാസികള്‍ക്ക് മടങ്ങാനാകില്ല; യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയത് മെയ് 3വരെ നീട്ടി

ഇന്ത്യയ്‍ക്ക് അകത്തും പുറത്തേക്കും വിമാനങ്ങളില്ല. പ്രവാസികള്‍ ബുദ്ധിമുട്ടും. ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ തീരുമാനം എടുത്ത് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. എവിടെയാണോ ഉള്ളത് അവിടെ തങ്ങാന്‍ നയം നിര്‍ദേശിച്ച് ഇന്ത്യ

Samayam Malayalam 14 Apr 2020, 1:00 pm
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് മെയ് മൂന്നുവരെ തുടരും. ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. മെയ് മൂന്നിന് രാത്രി 11.59വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Samayam Malayalam New Delhi: A B747 aircraft of the Air India at the IGI Airport before its depart...
എയർ ഇന്ത്യ വിമാനം - PTI


മറ്റുരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്ന കാര്യത്തിലും ഇതോടെ അനിശ്ചിതത്വം തുടരുകയാണ്.



വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാതെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ദുബായ്‍യിലെ ഇന്ത്യന്‍ എംബസി ഇതിന് ട്വീറ്റില്‍ മറുപടി നല്‍കിയിരുന്നു. ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്ളില്ല. സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വിവരം നല്‍കുമെന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി എംബസി പറഞ്ഞത്.



യുഎഇയില്‍ ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. എവിടെയാണോ ഉള്ളത് അവിടെ തുടരുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്.



മാര്‍ച്ച് 23ന് ആണ് ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്‍ച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു തീരുമാനം. ഇന്ത്യയിെല അന്തസംസ്ഥാന ബസ് സര്‍വീസുകളും യാത്ര തീവണ്ടികളും സമാനമായി റദ്ദാക്കിയിരുന്നു.

ഏപ്രില്‍ 14വരെയായിരുന്നു ആദ്യഘട്ട ലോക്ക് ഡൗണ്‍. ലോക്ക് ഡൗണിന് അവസാന ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം എടുത്ത്. സംസ്ഥാന മുഖ്യമന്ത്രിമാരോട് മോദി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വമേധയാ ഏപ്രില്‍ അവസാനംവരെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്