ട്രംപ് വരില്ലെന്ന് ഉറപ്പായി; ആഫ്രിക്കയിൽ നിന്ന് റിപബ്ലിക് ദിന അതിഥിയെ കാത്ത് ഇന്ത്യ
ഉടൻ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍
Samayam Malayalam 30 Oct 2018, 10:59 am
ന്യൂഡൽഹി: റിപബ്ലിക് ദിന പരിപാടിയിലെ മുഖ്യാതിഥിയായി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എത്തില്ലെന്ന് ഉറപ്പായി. മുഖ്യാതിഥിയെ തീരുമാനിക്കാൻ വളരെക്കുറച്ച് സമയം മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കേ ഇതിനായുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ആഫ്രിക്കൻ രാജ്യങ്ങളിലെ ഏതെങ്കിലും രാഷ്ട്രത്തലവനെ അതിഥിയായി എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഒരു ദേശീയമാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യയുടെ റിപബ്ലിക് ദിനത്തിൽ യുഎസ് പ്രസിഡന്‍റിന് രാജ്യത്ത് നിരവധി പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഇതുമൂലം എത്താൻ സാധിക്കില്ലെന്നുമാണ് യുഎസ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചത്. എന്നാൽ യുഎസിന്‍റെ എതിര്‍പ്പ് അവഗണിച്ച് റഷ്യയിൽ നിന്ന് എസ് 400 മിസൈൽ സംവിധാനം വാങ്ങാനുളള കരാറൊപ്പിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന യുഎസിന്‍റെ ആവശ്യം ഇന്ത്യ നിരസിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് റിപബ്ലിക് ദിന അതിഥിയായുള്ള ക്ഷണം ട്രംപ് നിരസിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ മികച്ച ബന്ധമാണ് ഉള്ളതെന്ന വാദവുമായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രംഗത്തെത്തി.
ട്രംപ് ക്ഷണം നിരസിക്കുന്ന പക്ഷം വിളിക്കാനായി മൂന്ന് രാജ്യങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വര്‍ഷം ആദ്യമാണ് ഇന്ത്യ യുഎസ് പ്രസിഡന്‍റിനെ റിപബ്ലിക് ദിന പരിപാടികളിലേയ്ക്ക് ക്ഷണിച്ചത്. ഇതിനു മുൻപ് ബരാക് ഒബാമ മാത്രമാണ് ഇന്ത്യൻ റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയ യുഎസ് പ്രസിഡന്‍റ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2015ലെ റിപബ്ലിക് ദിനത്തിലായിരുന്നു ഒബാമ എത്തിയത്.
ഇന്ത്യയുടെ റിപബ്ലിക് ദിനത്തിൽ യുഎസ് പ്രസിഡന്‍റിന് രാജ്യത്ത് നിരവധി പ്രധാനപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഇതുമൂലം എത്താൻ സാധിക്കില്ലെന്നുമാണ് യുഎസ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചത്. എന്നാൽ യുഎസിന്‍റെ എതിര്‍പ്പ് അവഗണിച്ച് റഷ്യയിൽ നിന്ന് എസ് 400 മിസൈൽ സംവിധാനം വാങ്ങാനുളള കരാറൊപ്പിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന യുഎസിന്‍റെ ആവശ്യം ഇന്ത്യ നിരസിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് റിപബ്ലിക് ദിന അതിഥിയായുള്ള ക്ഷണം ട്രംപ് നിരസിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ മികച്ച ബന്ധമാണ് ഉള്ളതെന്ന വാദവുമായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ രംഗത്തെത്തി.
ട്രംപ് ക്ഷണം നിരസിക്കുന്ന പക്ഷം വിളിക്കാനായി മൂന്ന് രാജ്യങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വര്‍ഷം ആദ്യമാണ് ഇന്ത്യ യുഎസ് പ്രസിഡന്‍റിനെ റിപബ്ലിക് ദിന പരിപാടികളിലേയ്ക്ക് ക്ഷണിച്ചത്. ഇതിനു മുൻപ് ബരാക് ഒബാമ മാത്രമാണ് ഇന്ത്യൻ റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയ യുഎസ് പ്രസിഡന്‍റ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2015ലെ റിപബ്ലിക് ദിനത്തിലായിരുന്നു ഒബാമ എത്തിയത്.