ആപ്പ്ജില്ല

കശാപ്പ് നിരോധനം ഉണ്ടായിട്ടും രാജ്യത്ത് ബീഫ് ഉപഭോഗത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ബീഫ് ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. മൊത്തം ഉത്പാദനത്തിന്റെ 15 % വിഹിതം ബീഫ് ഉപഭോഗത്തില്‍ വര്‍ധനവുണ്ടായി.

Samayam Malayalam 11 Mar 2020, 6:39 pm
ന്യൂഡല്‍ഹി: ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കശാപ്പ് നിരോധനം ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷം ബീഫ് ഉപഭോഗത്തില്‍ രാജ്യത്ത് റെക്കോര്‍ഡ് വര്‍ധനവ്. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ മൊത്തം ഉത്പാദനത്തിന്റെ 15 % വിഹിതം ബീഫ് ഉപഭോഗത്തില്‍ വര്‍ധനവുണ്ടായി.
Samayam Malayalam Cow PTI


'കഴിഞ്ഞ വര്‍ഷത്തേക്കാളും 6 ശതമാനം വര്‍ധിച്ച് നിലവില്‍ ഇന്ത്യയുടെ മൊത്തം ബീഫ് ഉപഭോഗം 8.11 മില്ല്യണ്‍ ടണ്‍ ആണ്. കേരളം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, മിസ്സോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെല്ലാം കശാപ്പും എരുമകളുടെ പ്രജനനവും നിരോധിച്ചതിനു പിന്നാലെയാണ് ഇത്', മൃഗസംരക്ഷണ- ക്ഷിരവികസന ഡിപ്പാര്‍ട്‌മെന്റ് പുറപ്പെടുവിച്ച ഔദ്യോഗിക ഡാറ്റയില്‍ പറയുന്നു.

Also Read: Live: രാജ്യത്ത് 62 കൊറോണ കേസുകൾ; പത്തനംതിട്ടയിൽ 5 പേർ നെഗറ്റീവ്

ബീഫ് ഉപഭോഗത്തില്‍ മികച്ച അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്, ഉത്തര്‍പ്രദേശ്- 15.1 %, മഹാരാഷ്ട്ര- 12.6 %, പശ്ചിമ ബംഗാള്‍- 10.2 %, ആന്ധ്രാ പ്രദേശ്- 9.6 %, തെലങ്കാന- 9.3% എന്നിങ്ങനെയാണ്. ആടു വളര്‍ത്തലും (13.35%) എരുമ വളര്‍ത്തലുമായി (10.05) താരതമ്യം ചെയ്യുമ്പോള്‍ കോഴി വളര്‍ത്തല്‍ 50.06 % വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം, എരുമ - 3.6 ബില്ല്യണ്‍ ഡോളറും ചെമ്മരിയാട്, ആട്- 113.74 മില്ല്യണ്‍ ഡോളറും കോഴി- 98.42 മില്ല്യണ്‍ ഡോളറുമാണ് കയറ്റുമതി.

ബീഫ് ഉപഭോഗത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിതിവിവര കണക്കുകളൊന്നും ലഭ്യമല്ല. തദ്ദേശീയ ഇനത്തില്‍പ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 2017 മെയ് മാസത്തിലാണ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ പശു കശാപ്പ് നിരോധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്