ലഖ്‍നൗ: പാക്കിസ്ഥാൻ തുടര്‍ച്ചയായി വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിമാര്‍. വേണ്ടിവന്നാൽ ഇന്ത്യ വിദേശമണ്ണിൽ പോയി ശത്രുക്കളെ ആക്രമിക്കുമെന്നും അത് തെളിയിച്ചിട്ടുള്ളതാണെന്നും ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ് പറഞ്ഞു. വീണ്ടും ഇന്ത്യ മിന്നലാക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയേണ്ടെന്ന് പെട്രോളിയം മന്ത്രി രാജ്‍നാഥ് സിങ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം ഇന്ത്യയുടെ അഞ്ച് കമാൻഡോയകള്‍ നിയന്ത്രണരേഖ കടന്നുചെന്ന് മൂന്ന് പാക് ജവാന്മാരെ വധിച്ചിരുന്നു. മുൻപ് ഉറി ആക്രമണത്തിലൂടെ പാക്കിസ്ഥാൻ 17 ഇന്ത്യൻ ജവാന്മാരെ കൊലപ്പെടുത്തിയ സംഭവവും മന്ത്രി ഓര്‍മപ്പെടുത്തി. ലഖ്‍നൗവിൽ റെയിൽവേയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ രാജ്യമെന്ന പ്രതിച്ഛായ ഇന്ത്യ നിലനിര്‍ത്തുമെനനും ഭീകരരെ നമ്മുടെ മണ്ണിൽ വച്ചു മാത്രമല്ല, അവരുടെ ഭൂപ്രദേശത്തുവെച്ചും ആക്രമിക്കാനാകുമെന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടരാനാണ് ആഗ്രഹമെങ്കിലും അവര്‍ തെറ്റുതിരുത്താത്ത സാഹചര്യത്തിൽ ഇന്ത്യയുടെ തലകുനിക്കാൻ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സിങ് പറഞ്ഞു.
കഴിഞ്ഞ മാസം ഇന്ത്യയുടെ അഞ്ച് കമാൻഡോയകള്‍ നിയന്ത്രണരേഖ കടന്നുചെന്ന് മൂന്ന് പാക് ജവാന്മാരെ വധിച്ചിരുന്നു. മുൻപ് ഉറി ആക്രമണത്തിലൂടെ പാക്കിസ്ഥാൻ 17 ഇന്ത്യൻ ജവാന്മാരെ കൊലപ്പെടുത്തിയ സംഭവവും മന്ത്രി ഓര്‍മപ്പെടുത്തി. ലഖ്‍നൗവിൽ റെയിൽവേയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ രാജ്യമെന്ന പ്രതിച്ഛായ ഇന്ത്യ നിലനിര്‍ത്തുമെനനും ഭീകരരെ നമ്മുടെ മണ്ണിൽ വച്ചു മാത്രമല്ല, അവരുടെ ഭൂപ്രദേശത്തുവെച്ചും ആക്രമിക്കാനാകുമെന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടരാനാണ് ആഗ്രഹമെങ്കിലും അവര്‍ തെറ്റുതിരുത്താത്ത സാഹചര്യത്തിൽ ഇന്ത്യയുടെ തലകുനിക്കാൻ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സിങ് പറഞ്ഞു.