ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ധീരയായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ശ്രീമതി സുഷമാ സ്വരാജിന്റെ വിയോഗം ഞെട്ടലുണ്ടാക്കുന്നതാണ്. അന്തസ്സിന്റെയും, ധൈര്യത്തിന്റെയും പൊതുജീവിതത്തിലെ മാന്യതയുടെയും ആള്‍രൂപമായിരുന്ന, ഏറെ സ്നേഹിക്കപ്പെട്ട നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായത്. എന്നും ജനങ്ങളെ സഹായിക്കാൻ സന്നദ്ധയായിരുന്ന സുഷമാ സ്വരാജ് അവര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കിയ സേവനങ്ങളുടെ പേരിൽ എന്നെന്നും ഓര്‍മിക്കപ്പെടും
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും സുഷമാ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മഹത്തായ ഒരു അധ്യായമാണ് അവസാനിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനായി സേവനം ചെയ്ത സുഷമാ സ്വരാജ് കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണായിരുന്നു സുഷമാ സ്വരാജിന്റെ അന്ത്യം. കുറച്ചു കാലമായി അനാരോഗ്യം മൂലം അവര്‍ പൊതുജീവിതത്തിൽ സജീവമല്ലായിരുന്നു. ആരോഗ്യനില തൃപ്തികരമല്ലാതിരുന്നതിനാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചില്ല. 2016ൽ സുഷമാ സ്വരാജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
Also Read: മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു
നാല് ബിജെപി സര്‍ക്കാരുകളിൽ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996, 1998, 1999, 2014 മന്ത്രിസഭകളിൽ അംഗമായിരുന്ന സുഷമാ സ്വരാജ് വാര്‍ത്താ വിതരണ പ്രക്ഷേപണം, ആരോഗ്യം, കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. മൂന്ന് തവണ രാജ്യസഭയിലേയ്ക്കും നാലു തവണ ലോക്സഭയിലേയ്ക്കും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മിസോറം മുൻ ഗവര്‍ണറും സോഷ്യലിസ്റ്റ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമ സ്വരാജിന്റെ ഭര്‍ത്താവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും സുഷമാ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മഹത്തായ ഒരു അധ്യായമാണ് അവസാനിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനായി സേവനം ചെയ്ത സുഷമാ സ്വരാജ് കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണായിരുന്നു സുഷമാ സ്വരാജിന്റെ അന്ത്യം. കുറച്ചു കാലമായി അനാരോഗ്യം മൂലം അവര്‍ പൊതുജീവിതത്തിൽ സജീവമല്ലായിരുന്നു. ആരോഗ്യനില തൃപ്തികരമല്ലാതിരുന്നതിനാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചില്ല. 2016ൽ സുഷമാ സ്വരാജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
Also Read: മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു
നാല് ബിജെപി സര്‍ക്കാരുകളിൽ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996, 1998, 1999, 2014 മന്ത്രിസഭകളിൽ അംഗമായിരുന്ന സുഷമാ സ്വരാജ് വാര്‍ത്താ വിതരണ പ്രക്ഷേപണം, ആരോഗ്യം, കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. മൂന്ന് തവണ രാജ്യസഭയിലേയ്ക്കും നാലു തവണ ലോക്സഭയിലേയ്ക്കും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മിസോറം മുൻ ഗവര്‍ണറും സോഷ്യലിസ്റ്റ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമ സ്വരാജിന്റെ ഭര്‍ത്താവ്.