ന്യൂഡല്‍ഹി: കേരളത്തിലും ലക്ഷദ്വീപിലും വന്‍നാശം വിതച്ചു കൊണ്ടിരിക്കുന്ന ഓഖിക്ക് ശേഷം വരുന്ന ചുഴലിക്കാറ്റിന് പേര് നൽകിയത് ഇന്ത്യ. 'സാഗർ' എന്നാണ് ഇന്ത്യ നൽകിയ പേര്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക് അതിന് അടുത്തുള്ള പ്രദേശത്തെ രാജ്യങ്ങളാണ് പേരിടുന്നത്. ഓഖി എന്ന പേര് നൽകിയത് ബംഗ്ലോദേശാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ഇന്ത്യ,ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്.
2000 മുതലാണ് ലോക കാലാവസ്ഥാ സംഘടനയും യുഎന്നിന്‍റെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക്കും ചേര്‍ന്ന് ചുഴലിക്കാറ്റിന് പേരിട്ടു തുടങ്ങിയത്. വടക്കന്‍ അറ്റ്ലാന്‍റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്‍റിക് എന്നിങ്ങനെ ലോകത്തെ ഒന്‍പത് ഭാഗങ്ങളായി തിരിച്ചാണ് ചുഴലിക്കാറ്റിന് പേരിടുന്നത്.
2000 മുതലാണ് ലോക കാലാവസ്ഥാ സംഘടനയും യുഎന്നിന്‍റെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക്കും ചേര്‍ന്ന് ചുഴലിക്കാറ്റിന് പേരിട്ടു തുടങ്ങിയത്. വടക്കന്‍ അറ്റ്ലാന്‍റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്‍റിക് എന്നിങ്ങനെ ലോകത്തെ ഒന്‍പത് ഭാഗങ്ങളായി തിരിച്ചാണ് ചുഴലിക്കാറ്റിന് പേരിടുന്നത്.