ന്യൂഡൽഹി: ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പെട്രോളും ഡീസലും പരിസ്ഥിതിക്ക് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനങ്ങൾക്ക് ബദൽ സംവിധാനം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വൈഷ് ഫെഡറേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോളും ഡീസലും ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഡൽഹിയിലെ ജനങ്ങളോട് പറയേണ്ടതില്ല. നിലവിൽ എട്ട് ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇപ്പോഴത്തെ രീതിയിൽ ഉപയോഗം തുടർന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 25 ലക്ഷം കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനായി എഥനോൾ അടക്കമുള്ള ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കൾ താൽപര്യം കാണിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.
പൊതുഗതാഗത രംഗത്ത് ഇന്ധനങ്ങൾക്ക് പകരം ബദൽ സംവിധാനം വേഗത്തിൽ നടപ്പിലാക്കും. ഇലക്ട്രിക്ക് വാഹനങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കും. 80 ശതമാനം ബാറ്ററികൾ നിർമ്മിക്കുന്നത് അമേരിക്കയിലാണ്. എന്നാൽ അടുത്ത ആറ് മാസത്തിനുള്ളിൽ നൂറ് ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെൽമറ്റ് നിര്‍ബന്ധമാക്കി. ഒൻപത് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹെൽമറ്റ് നിര്‍ബന്ധമാണ്. നേരത്തെ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല.
ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെൽമറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൽ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും ഉപയോഗിക്കാം. ഹെൽമറ്റിന് പുറമെ, നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനായി എഥനോൾ അടക്കമുള്ള ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കൾ താൽപര്യം കാണിക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.
പൊതുഗതാഗത രംഗത്ത് ഇന്ധനങ്ങൾക്ക് പകരം ബദൽ സംവിധാനം വേഗത്തിൽ നടപ്പിലാക്കും. ഇലക്ട്രിക്ക് വാഹനങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കും. 80 ശതമാനം ബാറ്ററികൾ നിർമ്മിക്കുന്നത് അമേരിക്കയിലാണ്. എന്നാൽ അടുത്ത ആറ് മാസത്തിനുള്ളിൽ നൂറ് ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെൽമറ്റ് നിര്‍ബന്ധമാക്കി. ഒൻപത് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹെൽമറ്റ് നിര്‍ബന്ധമാണ്. നേരത്തെ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല.
ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെൽമറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൽ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും ഉപയോഗിക്കാം. ഹെൽമറ്റിന് പുറമെ, നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.