ന്യൂഡൽഹി: ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ഐഎസ്ആർഒ മേധാവി കെ ശിവൻ. ചന്ദ്രയാൻ-ന്റെ വിക്ഷേപണ തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐഎസ്ആർഒ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. 2021 ഓടുകൂടി ബഹിരാകാശ നിലയം വിക്ഷേപിക്കാനാണ് പദ്ധതി. 2022 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം അനുവദിച്ചുതന്നിരിക്കുന്നതെന്നും ഐഎസ്ആർഒ മേധാവി കെ ശിവൻ വ്യക്തമാക്കി.
സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഗംഗയാൻ പദ്ധതിക്കു പിന്നാലെയായിരിക്കും ഇതെന്നും ഐഎസ്ആർഒ മേധാവി പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വാഹനം ചന്ദ്രയാൻ-2 ജുലൈ 15ന് വിക്ഷേപിക്കുമെന്ന് കെ ശിവൻ പറഞ്ഞിരുന്നു.
വിക്ഷേപണത്തിന്റെ 52-ാം ദിവസം സെപ്തംബർ അഞ്ചിനോ ആറിനോ ഉപഗ്രഹം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് കരുതുന്നത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തെക്കുറിച്ച് പഠിക്കുകയാണ് ചന്ദ്രയാൻ-2ന്റെ ദൌത്യം. അത്തരത്തിൽ പഠനം നടത്തുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കും ഇന്ത്യയെന്നും കെ ശിവൻ പറഞ്ഞു. 978 കോടി രൂപയാണ് ചന്ദ്രയാൻ-2 ദൌത്യത്തിന്റെ ചെലവ്.
1998ലാണ് ബഹിരാകാശത്ത് ആദ്യ നിലയം സ്ഥാപിക്കപ്പെട്ടത്. 2000ത്തിൽ ഇവിടെ ശാസ്ത്രജ്ഞർ എത്തുകയും ചെയ്തു. ഭൂമിയിൽനിന്നും 250 മൈൽ അകലെയാണ് ബഹിരാകാശ നിലയം നിലകൊള്ളുന്നത്.
സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഗംഗയാൻ പദ്ധതിക്കു പിന്നാലെയായിരിക്കും ഇതെന്നും ഐഎസ്ആർഒ മേധാവി പറഞ്ഞു. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വാഹനം ചന്ദ്രയാൻ-2 ജുലൈ 15ന് വിക്ഷേപിക്കുമെന്ന് കെ ശിവൻ പറഞ്ഞിരുന്നു.
വിക്ഷേപണത്തിന്റെ 52-ാം ദിവസം സെപ്തംബർ അഞ്ചിനോ ആറിനോ ഉപഗ്രഹം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് കരുതുന്നത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തെക്കുറിച്ച് പഠിക്കുകയാണ് ചന്ദ്രയാൻ-2ന്റെ ദൌത്യം. അത്തരത്തിൽ പഠനം നടത്തുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കും ഇന്ത്യയെന്നും കെ ശിവൻ പറഞ്ഞു. 978 കോടി രൂപയാണ് ചന്ദ്രയാൻ-2 ദൌത്യത്തിന്റെ ചെലവ്.
1998ലാണ് ബഹിരാകാശത്ത് ആദ്യ നിലയം സ്ഥാപിക്കപ്പെട്ടത്. 2000ത്തിൽ ഇവിടെ ശാസ്ത്രജ്ഞർ എത്തുകയും ചെയ്തു. ഭൂമിയിൽനിന്നും 250 മൈൽ അകലെയാണ് ബഹിരാകാശ നിലയം നിലകൊള്ളുന്നത്.