ആപ്പ്ജില്ല

ഷെരീഫിന്‍റെ പ്രസംഗം ഭീകരവാദത്തെ പിന്തുണക്കുന്നത്: ഇന്ത്യ

ഇന്ത്യയുടെ ഏക നിലപാടും നിബന്ധനയും തീവ്രവാദം അവസാനിപ്പിക്കുക എന്നതാണ്, ഇത് പാകിസ്ഥാന് സ്വീകാര്യമാണോ എന്ന് സ്വരൂപ് ചോദിച്ചു

TNN 22 Sept 2016, 9:51 am
ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടനയിലെ പൊതു സമ്മേളനത്തിൽ പാക് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ഷെരീഫിന്‍റെ പ്രസ്താവനയിലൂടെ പാകിസ്ഥാന് തീവ്രവാദത്തോടുള്ള ആഭിമുഖ്യമാണ് വെളിപ്പെടുന്നതെന്നു വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.
Samayam Malayalam india replies to pak prime ministers speech
ഷെരീഫിന്‍റെ പ്രസംഗം ഭീകരവാദത്തെ പിന്തുണക്കുന്നത്: ഇന്ത്യ


ചർച്ചകൾക്കു വഴി തുറക്കാതെ ഇന്ത്യ മുന്നോട്ടു വെക്കുന്ന നിബന്ധകൾ അംഗീകരിക്കാനാവില്ലെന്ന് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏക നിലപാടും നിബന്ധനയും തീവ്രവാദം അവസാനിപ്പിക്കുക എന്നതാണ്, ഇത് പാകിസ്ഥാന് സ്വീകാര്യമാണോ എന്ന് സ്വരൂപ് ട്വിറ്ററിലൂടെ ചോദിച്ചു. ബുർഹാൻ വാനിയെ ഷെരീഫ് മഹത്വവല്‍ക്കരിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല.
Pak PM Sharif at #UNGA glorifies Hizbul terrorist Burhan Wani in UN's highest forum. Shows continued Pak attachment to terrorism. — Vikas Swarup (@MEAIndia) September 21, 2016
ഈ വർഷം ഇത് വരെ കശ്മീരിൽ 19 തവണ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായി. അവയെല്ലാം ഇന്ത്യയിൽ നിന്നാണോ ഉണ്ടായത് എന്ന് വികാസ് സ്വരൂപ് ചോദിച്ചു.

Pak PM Sharif at #UNGA in complete denial of Uri terror attack. 19 infiltration attempts stopped at LoC this year. Indigenous??!! — Vikas Swarup (@MEAIndia) September 21, 2016 ചർച്ചയും ഭീകരവാദ പ്രവർത്തനങ്ങളും ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോകാനാവില്ലെന്നു കേന്ദ്രമന്ത്രി എം.ജെ.അക്ബർ പ്രതികരിച്ചു. ചർച്ചകൾക്ക് ഇന്ത്യ എന്നും ഒരുക്കുമായിരുന്നെന്നും തീവ്രവാദത്തിലൂടെയുള്ള പാകിസ്ഥാന്‍റെ ഭീഷണിക്ക് ഒരിക്കലും ഇന്ത്യ വഴങ്ങില്ലെന്നും എം.ജെ.അക്ബർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്