ആപ്പ്ജില്ല

കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് രോഗബാധ

കേരളത്തിൽ ഇന്നലെ 10,031 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇന്ന് 2,34,600 അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യയും ഉയരുകയാണ്

Samayam Malayalam 17 Apr 2021, 10:10 am
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിലെ വർധനവ് മാറ്റമില്ലാതെ തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam india reports 234692 new covid 19 cases and 1341 deaths in the last 24 hours
കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 2.34 ലക്ഷം പേർക്ക് രോഗബാധ



​24 മണിക്കൂറിനിടെ 2,34,692 കൊവിഡ് കേസുകൾ



രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി ഉയർന്നിരിക്കുകയാണ്. 16,79,740 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,26,71,220 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 1,23,354 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 11,99,37,641 ആയി.

​​​​കൊവിഡ് മരണങ്ങൾ 1,75,649



രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,341 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,75,649 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.

കൊവിഡ് കണക്ക്

​രാജ്യത്ത് കൊവിഡ് പരിശോധന 26,49,72,022



രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,95,397 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 26,49,72,022 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

കൊവിഡ് പരിശോധന

ജോൺ ബ്രിട്ടാസിനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കി?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്