ന്യൂഡൽഹി: കൊവിഡ്-19 കേസുകള്‍ ഇന്ന് മുപ്പതിനായിരത്തിന് മുകളില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 30,773 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും 13.7 ശതമാനം കുറവ് രോഗികളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞതോടെ കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് 19,325 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങൾ കൊവിഡ്-19 മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 30,773 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,34,48,163 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 15,59,895 പരിശോധന നടത്തിയിരിക്കുന്നത്. 55.23 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
രാജ്യത്ത് പുതിയതായി 309 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,44,838 ആയി ഉയർന്നു. 309 കൊവിഡ് മരണങ്ങളിൽ 143 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇതോടെ ആകെ മരണം 23,439 ആയി. കേരളത്തിൽ 1,21,070 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 97.68 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,945 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,26,71,167 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,32,158 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.
കഴിഞ്ഞ ദിവസം വാക്സിനേഷൻ യജ്ഞത്തിൽ ലോകറെക്കോര്‍ഡാണ് ഇന്ത്യ ഇട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ 85,42,732 പേർക്ക് കൂടി കൊവിഡ് വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 80,43,72,331 ആയി ഉയർന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞതോടെ കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് 19,325 പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങൾ കൊവിഡ്-19 മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 30,773 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,34,48,163 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 15,59,895 പരിശോധന നടത്തിയിരിക്കുന്നത്. 55.23 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
രാജ്യത്ത് പുതിയതായി 309 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,44,838 ആയി ഉയർന്നു. 309 കൊവിഡ് മരണങ്ങളിൽ 143 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് ഇതോടെ ആകെ മരണം 23,439 ആയി. കേരളത്തിൽ 1,21,070 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 97.68 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,945 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,26,71,167 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 3,32,158 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.
കഴിഞ്ഞ ദിവസം വാക്സിനേഷൻ യജ്ഞത്തിൽ ലോകറെക്കോര്‍ഡാണ് ഇന്ത്യ ഇട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ 85,42,732 പേർക്ക് കൂടി കൊവിഡ് വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 80,43,72,331 ആയി ഉയർന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.