ന്യൂഡൽഹി: പുൽവാമയിൽ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേര്‍ക്കു നടന്ന ഭീകരാക്രമണത്തിന്‍റെ തെളിവുകള്‍ പാക്കിസ്ഥാൻ തള്ളിയത് നിര്‍ഭാഗ്യകരമെന്ന് ഇന്ത്യ. ഭീകരര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദിന് ആക്രമണത്തിലുള്ള പങ്കിന് കൂടുതൽ തെളിവുകള്‍ ആവശ്യമില്ലെന്നും മുംബൈ ആക്രമണത്തിന് ശേഷമുള്ള ചരിത്രം പാക്കിസ്ഥാൻ ആവര്‍ത്തിക്കുകയാണെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. പുൽവാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്‍റെ പങ്കിന് ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരിച്ചത്. നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയാണെന്നായിരുന്നു ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചത്.
ഭീകരരെയും ഭീകര താവളങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ നടപടിയെടുക്കാൻ ഈ തെളിവുകള്‍ അപര്യാപ്തമെന്നാണ് പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ മറുപടി. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ സന്നദ്ധരാണെന്നും എന്നാൽ അതിന് കൂടുതൽ തെളിവ് ആവശ്യമുണ്ടെന്നുമായിരുന്നു പാക്കിസ്ഥാന്‍റെ നിലപാട്.
പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14ന് നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനുമേൽ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകള്‍ കൈമാറിയത്.
ഭീകരരെയും ഭീകര താവളങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ നടപടിയെടുക്കാൻ ഈ തെളിവുകള്‍ അപര്യാപ്തമെന്നാണ് പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ മറുപടി. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ സന്നദ്ധരാണെന്നും എന്നാൽ അതിന് കൂടുതൽ തെളിവ് ആവശ്യമുണ്ടെന്നുമായിരുന്നു പാക്കിസ്ഥാന്‍റെ നിലപാട്.
പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14ന് നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനുമേൽ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകള്‍ കൈമാറിയത്.