ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരായ തെളിവുകൾ ഇന്ത്യ യുഎൻ രക്ഷാ സമിതിയിൽ അംഗങ്ങളായ രാജ്യങ്ങൾക്ക് കൈമാറി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നടക്കവെയാണ് ഇന്ത്യ കൂടുതൽ തെളിവുകൾ കൈമാറിയിരിക്കുന്നത്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് മസൂദ് അസറിനെതിരെയാ തെളിവുകൾ ഇന്ത്യ നൽകിയിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാൻസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ യുഎൻ സുരക്ഷാ സമിതിയിൽ പ്രമേയവുമായി എത്തിയിരുന്നു. പ്രമേയത്തിൽ നിലപാട് അറിയിക്കാൻ മാർച്ച് 13വരെ സമയം ഉണ്ട്.
ഇന്ത്യ നൽകിയ തെളിവുകൾക്കൊപ്പം അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നൽകിയിട്ടുള്ള തെളിവുകളുമുണ്ട്. ജമ്മുവിലെ ജയ്ഷെ തീവ്രവാദികളും പാകിസ്ഥാനിലെ തീവ്രവാദികളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന എതിർത്തിരുന്നു. യുഎൻ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ പിന്തുണയോടെ എതിർപ്പുകൾ മറികടക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇന്ത്യ നൽകിയ തെളിവുകൾക്കൊപ്പം അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നൽകിയിട്ടുള്ള തെളിവുകളുമുണ്ട്. ജമ്മുവിലെ ജയ്ഷെ തീവ്രവാദികളും പാകിസ്ഥാനിലെ തീവ്രവാദികളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന എതിർത്തിരുന്നു. യുഎൻ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ പിന്തുണയോടെ എതിർപ്പുകൾ മറികടക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.