ന്യൂഡൽഹി: നാവികസേനയ്ക്ക് ആണവ മുങ്ങിക്കപ്പൽ സ്വന്തമാക്കാനായി റഷ്യയുമായി 7000 കോടി രൂപയുടെ ഇടപാടിനൊരുങ്ങി ഇന്ത്യ. പത്തു വര്‍ഷത്തെ പാട്ടത്തിന് റഷ്യയിൽ നിന്ന് ആണവ മുങ്ങിക്കപ്പൽ വാങ്ങുന്നതിന് 7000 കോടി രൂപയാണ് ചെലവ്. ആണവശക്തിയിൽ പ്രവര്‍ത്തിക്കുന്ന ആക്രമണ മുങ്ങിക്കപ്പലിനായി ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങള്‍ നീണ്ട ചര്‍ച്ചയിലായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിൽ ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം, ചക്ര 3 എന്ന പേരിൽ അറിയപ്പടുന്ന അകുല ക്ലാസിൽപ്പെട്ട മുങ്ങിക്കപ്പൽ 2025നകം റഷ്യ ഇന്ത്യയ്ക്ക് കൈമാറണം. ഇതോടെ റഷ്യയിൽ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കുന്ന മുങ്ങിക്കപ്പലുകളുടെ എണ്ണം മൂന്നാകും.
ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ പിടിമുറുക്കുന്ന സാഹചര്യത്തിൽ നാവികസേനയെ ശക്തിപ്പെടുത്താനായുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാറും. ഇതിനു പുറമെ രണ്ട് മുങ്ങിക്കപ്പലുകള്‍ കൂടി ഇന്ത്യ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിട്ടുണ്ട്.
ഐഎൻഎസ് ചക്ര എന്ന പേരിൽ റഷ്യയിൽ നിന്ന് ഇന്ത്യ ആദ്യ ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുത്തത് 1988ലായിരുന്നു. മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. രണ്ടാമത്തെ ഐഎൻഎസ് ചക്ര 2012ലാണ് പത്ത് വര്‍ഷത്തെ പാട്ടത്തിനെടുത്തത്. 2022ൽ ചക്ര 2ന്റെ പാട്ടക്കാലാവധി കഴിയുന്ന മുറയ്ക്ക് കൂടുതൽ കാലത്തേയ്ക്ക് കരാര്‍ നീട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
റഷ്യയുമായി കൈകോര്‍ത്ത് എകെ 203 തോക്കുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ആണവ മുങ്ങിക്കപ്പൽ കരാര്‍. ഉത്തര്‍ പ്രദേശിലെ അമേഠിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തോക്ക് നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി എസ് 400 മിസൈൽ പ്രതിരോധ സംവിധാനത്തിനായി വൻ കരാറിൽ ഒപ്പിട്ടിരുന്നു.
ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ പിടിമുറുക്കുന്ന സാഹചര്യത്തിൽ നാവികസേനയെ ശക്തിപ്പെടുത്താനായുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാറും. ഇതിനു പുറമെ രണ്ട് മുങ്ങിക്കപ്പലുകള്‍ കൂടി ഇന്ത്യ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിട്ടുണ്ട്.
ഐഎൻഎസ് ചക്ര എന്ന പേരിൽ റഷ്യയിൽ നിന്ന് ഇന്ത്യ ആദ്യ ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുത്തത് 1988ലായിരുന്നു. മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. രണ്ടാമത്തെ ഐഎൻഎസ് ചക്ര 2012ലാണ് പത്ത് വര്‍ഷത്തെ പാട്ടത്തിനെടുത്തത്. 2022ൽ ചക്ര 2ന്റെ പാട്ടക്കാലാവധി കഴിയുന്ന മുറയ്ക്ക് കൂടുതൽ കാലത്തേയ്ക്ക് കരാര്‍ നീട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
റഷ്യയുമായി കൈകോര്‍ത്ത് എകെ 203 തോക്കുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ആണവ മുങ്ങിക്കപ്പൽ കരാര്‍. ഉത്തര്‍ പ്രദേശിലെ അമേഠിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തോക്ക് നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി എസ് 400 മിസൈൽ പ്രതിരോധ സംവിധാനത്തിനായി വൻ കരാറിൽ ഒപ്പിട്ടിരുന്നു.