ആപ്പ്ജില്ല

ദീപാവലി ദിനത്തിൽ നിയന്ത്രണ രേഖയിലെ പാക്ക് അതിക്രമം; അപലപിച്ച് ഇന്ത്യ, ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി

ഗ്രാമവാസികളെ പാക് സൈന്യം ലക്ഷ്യമിടുന്നതിനെ ശക്തമായി അപലപിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി.

Samayam Malayalam 15 Nov 2020, 7:58 am
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വിവിധ മേഖലകളില്‍ പാക് സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇന്ത്യ. പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി. പാക് അതിക്രമത്തിൽ ഒമ്പത് പേർ മരിച്ചിരുന്നു.
Samayam Malayalam Indian Army
ഇന്ത്യൻ സൈന്യം (പ്രതീകാത്മക ചിത്രം)


Also Read : "യോഗ ശീലിക്കൂ, മറ്റൊരു ഭാഷ പഠിക്കൂ"; ദീപാവലി ദിനത്തില്‍ സൈനികരോട് നരേന്ദ്ര മോദി

പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി അഫയേഴ്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. നവംബർ 13 ന് ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ ഒന്നിലധികം മേഖലകളിൽ പാകിസ്ഥാൻ സേന നടത്തിയ വെടിനിർത്തൽ ലംഘനങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിരപരാധികളായ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും 19 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

നിരപരാധികളായ ഗ്രാമവാസികളേ പാക് സൈന്യം ലക്ഷ്യമിടുന്നത് ശക്തമായി അപലപിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം പ്രകോപനത്തിലൂടെ ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാനും അക്രമങ്ങൾ നടത്താനും പാകിസ്ഥാൻ ഇന്ത്യയിൽ ഒരു ഉത്സവ വേള തെരഞ്ഞെടുത്തത് വളരെ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് പുറമെ അഞ്ച് സുരക്ഷാ ജീവനക്കാര്‍ക്കും പാക്ക് വെടിവയ്പ്പിൽ ജീവൻ നഷ്ട്രപ്പെട്ടിരുന്നു.

അതിർത്തി കടന്നുള്ള തീവ്രവാദത്തെയയും നുഴഞ്ഞുകയറ്റത്തിനും പാകിസ്താൻ തുടരുന്നും പിന്തുണയ്ക്കുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തു. പാകിസ്ഥാൻ സേന നൽകുന്ന കവർ ഫയർ ഉൾപ്പെടെയുള്ള പിന്തുണയും എം‌എ‌എ പറഞ്ഞു.

Also Read : 'പ്രതീക്ഷയുടെ വെളിച്ചം എല്ലായ്പ്പോഴും നമ്മെ ഒന്നിപ്പിക്കട്ടെ'; ദീപാവലി ആശംസയുമായി ദുബായ് ഷെയ്ഖ്

ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയിൽ ഇന്നലെ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 11 പാക് സൈനികര്‍ വരെ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 12 പാക് പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്